2011, ഡിസംബർ 28, ബുധനാഴ്‌ച

സങ്കീർത്തനം 76 - ജേതാവായ ദൈവം

                  (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീർത്തനം 76

1. ദൈവം യൂദായിൽ പ്രസിദ്ധനാണ്;
    ഇസ്രായേലിൽ അവിടുത്തെ നാമം
                                      മഹനീയവുമാണ്.
2. അവിടുത്തെ നിവാസം സാലെമിലും
          വാസസ്ഥലം സീയോനിലും
                              സ്ഥാപിച്ചിരിക്കുന്നു.
3. അവിടെവച്ച് അവിടുന്ന് മിന്നൽപോലെ
            പായുന്ന അസ്ത്രങ്ങളും പരിചയും വാളും
        എല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു.
4. അങ്ങ് മഹത്വപൂർണ്ണനാകുന്നു;
    ശാശ്വതശൈലങ്ങളേക്കാൾ അങ്ങ്
                പ്രതാപവാനാണ്.
5. ധീരരുടെ കൊള്ളമുതൽ അവരിൽ നിന്നു
               കവർന്നെടുത്തു; അവർ നിദ്രയിലാണ്ടു;
    യോദ്ധാക്കൾക്ക് കൈയുയർത്താൻ 

                കഴിയാതെ പോയി.
6. യാക്കോബിന്റെ ദൈവമേ, അങ്ങ് ശാസിച്ചപ്പോൾ
            കുതിരയും കുതിരക്കാരനും നടുങ്ങി നിലംപതിച്ചു.
7. അങ്ങ് ഭീതിദനാണ്; അങ്ങയുടെ കോപം
         ഉജ്ജ്വലിച്ചാൽപ്പിന്നെ ആർക്ക് അങ്ങയുടെ
                           മുമ്പിൽ നിൽക്കാൻ കഴിയും?
8. ആകാശത്തിൽ നിന്ന് അങ്ങ്
                            വിധി പ്രസ്താവിച്ചു;
9. നീതി സ്ഥാപിക്കാൻ, ഭൂമിയിലെ എല്ലാ 

            പീഡിതരെയും രക്ഷിക്കാൻ
    അവിടുന്ന് എഴുന്നേറ്റപ്പോൾ
          ഭൂമി ഭയന്നു് സ്തംഭിച്ചുപോയി.
10. മനുഷ്യന്റ ക്രോധം പോലും അങ്ങേയ്ക്കു
             സ്തുതിയായി പരിണമിക്കും;
      അതിൽനിന്നു രക്ഷപ്പെടുന്നവർ അങ്ങയുടെ
                    ചുറ്റും ചേർന്നു നിൽക്കും.
11. നിങ്ങളുടെ ദൈവമായ കർത്താവിനു
          നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും
             ചെയ്യുവിൻ; ചുറ്റുമുള്ളവർ ഭീതിദനായ
              അവിടുത്തേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
12. അവിടുന്ന് പ്രഭുക്കന്മാരുടെ പ്രാണനെ 

                       ഛേദിച്ചു കളയും;
     ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന്
                   ഭയകാരണമാണ്.

2011, ഡിസംബർ 22, വ്യാഴാഴ്‌ച

ദൈവം വിധികര്‍ത്താവ്

സങ്കീർത്തനം 75  

 1. ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു നന്ദി
                       പറയുന്നു;
    ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞതയർപ്പിക്കുന്നു;
    ഞങ്ങൾ അങ്ങയുടെ നാമം
        വിളിച്ചപേക്ഷിക്കുകയും അങ്ങയുടെ
            അത്ഭുതപ്രവൃത്തികളെ പ്രകീർത്തിക്കുകയും
                               ചെയ്യുന്നു.
2. ഞാൻ നിർണ്ണയിച്ച സമയമാകുമ്പോൾ ഞാൻ
                നീതിയോടെ വിധിക്കും.
3. ഭൂമി സകല നിവാസികളോടും കൂടെ പ്രകമ്പനം
          കൊള്ളുമ്പോൾ, ഞാനാണു് അതിന്റെ തൂണുകളെ
                        ഉറപ്പിച്ചു നിർത്തുന്നത്.
4. വൻപു പറയരുതെന്ന് അഹങ്കാരികളോടും
                         കൊമ്പുയർത്തരുതെന്ന് ദുഷ്ടരോടും
                                   ഞാൻ പറയുന്നു.
5. ആകാശത്തിനെതിരേ കൊമ്പുയർത്തരുത്;
                        ഗർവ്വോടെ സംസാരിക്കുകയുമരുത്.
6. കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ
          മരുഭൂമിയിൽ നിന്നോ അല്ല ഉയർച്ച
                                 വരുന്നത്.
7. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും
               ചെയ്യുന്ന വിധി നടപ്പാക്കുന്നത്
                            ദൈവമാണ്.
8. നുരഞ്ഞുപൊന്തുന്ന വീര്യമേറിയ വീഞ്ഞു നിറഞ്ഞ
         പാനപാത്രം കർത്താവിന്റെ കൈയിലുണ്ട്;
    അവിടുന്ന് അതു പകർന്നു കൊടുക്കും;
     ഭൂമിയിലെ സകല ദുഷ്ടരും അതു മട്ടുവരെ
                 ഊറ്റിക്കുടിക്കും.
9. എന്നാൽ ഞാൻ എന്നേയ്ക്കും ആഹ്ളാദിക്കും;
    യാക്കോബിന്റെ ദൈവത്തിന് ഞാൻ
           സ്തുതിഗീതമാലപിക്കും.
10. ദുഷ്ടരുടെ കൊമ്പുകൾ അവിടുന്ന് വിച്ഛേദിക്കും;
        നീതിമാന്മാരുടെ കൊമ്പുകൾ ഉയർത്തപ്പെടും.

2011, ഡിസംബർ 11, ഞായറാഴ്‌ച

ദുഷ്ടന്റെ ഐശ്വര്യം

സങ്കീർത്തനം 73 

1. ദൈവം ഇസ്രായേലിനു നല്ലവനാണ്.
    നിർമ്മലമായ ഹൃദയമുള്ളവർക്കു തന്നെ.
2. എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു;
    എന്റെ പാദങ്ങൾ വഴുതാൻ തുടങ്ങി.
3. ദുഷ്ടന്റെ ഐശ്വര്യം കണ്ടിട്ട് അഹങ്കാരികളോട്
                   എനിക്ക് അസൂയ തോന്നി.
4. അവർക്ക് തീവ്രവേദനകളില്ല;
    അവരുടെ ശരീരം തടിച്ചു കൊഴുത്തിരിക്കുന്നു.
5. അവർക്ക് മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല;
    മറ്റുള്ളവരെപ്പോലെ അവർ പീഡിതരുമല്ല.
6. ആകയാൽ അവർ അഹങ്കാരം കൊണ്ട്
                  ഹാരമണിയുന്നു;
    അക്രമം അവർക്ക് അങ്കിയാണ്.
7. മേദസ്സു മുറ്റിയ അവർ അഹന്തയോടെ
                  വീക്ഷിക്കുന്നു;
    അവരുടെ ഹൃദയത്തിൽ ഭോഷത്തം
                  കവിഞ്ഞൊഴുകുന്നു.
8. അവർ പരിഹസിക്കുകയും ദുഷ്ടതയോടെ
           സംസാരിക്കുകയും ചെയ്യുന്നു.
    പീഡിപ്പിക്കുമെന്ന് അവർ ഗർവ്വോടെ
                ഭീഷണിപ്പെടുത്തുന്നു.
9. അവരുടെ അധരങ്ങൾ ആകാശത്തിനെതിരേ
                     തിരിയുന്നു; അവരുടെ നാവ് ഭൂമിയിൽ
                             ദൂഷണം പരത്തുന്നു.
10. അതുകൊണ്ട് ജനം അവരെ നോക്കി
                  പ്രശംസിക്കുന്നു;
     അവരിൽ കുറ്റം കാണുന്നില്ല.
11. ദൈവത്തിന് എങ്ങനെ അറിയാൻ കഴിയും?
      അത്യുന്നതന് അറിവുണ്ടോ എന്നവർ
                      ചോദിക്കുന്നു.
12. ഇതാ, ഇവരാണ് ദുഷ്ടർ; അവർ സ്വസ്ഥത
                      അനുഭവിക്കുന്നു;
      അവരുടെ സമ്പത്ത് വർദ്ധിക്കുന്നു.
13. ഞാൻ എന്റെ ഹൃദയത്തെ നിർമ്മലമായി
         സൂക്ഷിച്ചതും എന്റെ കൈകളെ
             നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമായി.
14. ഞാനിതാ ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു;
      എല്ലാ പ്രഭാതത്തിലും ദണ്ഡനമേൽക്കുന്നു.
15. ഞാനും അവരെപ്പോലെ സംസാരിക്കാൻ
         ഒരുങ്ങിയിരുന്നെങ്കിൽ, ഞാൻ അങ്ങയുടെ
                മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു.
16. എന്നാൽ ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാൻ
          ചിന്തിച്ചെങ്കിലും അത് ക്ലേശകരമായി
                      എനിക്കു തോന്നി.
17. എന്നാൽ ദേവാലയത്തിൽ ചെന്നപ്പോൾ 

             അവരുടെ അവസാനമെന്തെന്ന് 
                      ഞാൻ ഗ്രഹിച്ചു.
18. അങ്ങ് അവരെ തെന്നുന്ന സ്ഥലത്ത്
               നിർത്തിയിരിക്കുന്നു;
      അവർ നാശത്തിലേക്കു വഴുതി വീഴുവാൻ
              അങ്ങ് ഇടയാക്കിയിരിക്കുന്നു.
19. അവർ എത്രവേഗം നശിച്ചുപോയി;
      ഭീകരതകളാൽ അവർ നിശ്ശേഷം തൂത്തെറിയപ്പെട്ടു!
20. ഉണരുമ്പോൾ മായുന്ന സ്വപ്നം പോലെയാണവർ;
      അങ്ങ് ഉണർന്ന് അവരെ കുടഞ്ഞെറിയുന്നു. 

2011, ഡിസംബർ 10, ശനിയാഴ്‌ച

രാജാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

                              (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)
സങ്കീര്‍ത്തനം 72 
 1. ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും
                         രാജകുമാരന് അങ്ങയുടെ ധർമ്മനിഷ്ഠയും
                                       നൽകണമേ!
2. അവൻ അങ്ങയുടെ ജനത്തെ ധർമ്മനിഷ്ഠയോടും
           അങ്ങയുടെ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!
3. നീതിയാൽ പർവതങ്ങളും കുന്നുകളും
     ജനങ്ങൾക്കു വേണ്ടി
             ഐശ്വര്യം വിളയിക്കട്ടെ!
4. എളിയവർക്ക് അവൻ നീതി പാലിച്ചുകൊടുക്കട്ടെ!
    ദരിദ്രർക്ക് മോചനം നൽകട്ടെ!
    മർദ്ദകരെ തകർക്കുകയും ചെയ്യട്ടെ!
5. സൂര്യചന്ദ്രന്മാരുള്ള കാലം വരെ
    തലമുറകളോളം അവൻ ജീവിക്കട്ടെ!
6. അവൻ വെട്ടിനിർത്തിയ പുൽപ്പുറങ്ങളിൽ വീഴുന്ന
         മഴ പോലെയും ഭൂമിയെ നനയ്ക്കുന്ന വർഷം 
                      പോലെയും ആയിരിക്കട്ടെ!       
 7. അവന്റെ കാലത്ത് നീതി തഴച്ചു വളരട്ടെ!
     ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം
                            പുലരട്ടെ!
8. സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ
                        ഭൂമിയുടെ അതിർത്തികൾ വരെയും
    അവന്റെ ആധിപത്യം നിലനിൽക്കട്ടെ!
9. വൈരികൾ അവന്റെ മുമ്പിൽ ശിരസ്സു നമിക്കട്ടെ!
    അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ!
10. താർഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്മാർ
               അവനു കപ്പം കൊടുക്കട്ടെ!
     ഷേബായിലെയും സേബായിലെയും രാജാക്കന്മാർ
              അവനു കാഴ്ചകൾ കൊണ്ടുവരട്ടെ!
11. എല്ലാ രാജാക്കന്മാരും അവന്റെ മുമ്പിൽ സാഷ്ടാംഗം
                        പ്രണമിക്കട്ടെ!
      എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
12. നിലവിളിക്കുന്ന പാവപ്പെട്ടവനേയും
       നിസ്സഹായനായ ദരിദ്രനെയും അവൻ
                            മോചിപ്പിക്കും.
13. ദുർബ്ബലനോടും പാവപ്പെട്ടവനോടും അവൻ
                    കരുണ കാണിക്കുന്നു;
      അഗതികളുടെ ജീവൻ അവൻ രക്ഷിക്കും.

2011, ഡിസംബർ 4, ഞായറാഴ്‌ച

സങ്കീര്‍ത്തനം 71 - വൃദ്ധന്റെ പ്രാര്‍ത്ഥന

 (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)
വൃദ്ധന്റെ പ്രാര്‍ത്ഥന

1. കർത്താവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; 
                  ഞാൻ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
2. അങ്ങയുടെ നീതിയിൽ എന്നെ മോചിപ്പിക്കുകയും
                   രക്ഷിക്കുകയും ചെയ്യണമേ! എന്റെ യാചന
                          കേട്ട് എന്നെ രക്ഷിക്കണമേ!
3. അങ്ങ് എനിക്ക് അഭയശിലയും
                രക്ഷാദുർഗ്ഗവും ആയിരിക്കേണമേ!
    അങ്ങാണ് എന്റെ അഭയശിലയും ദുർഗ്ഗവും.
4. എന്റെ ദൈവമേ,  ദുഷ്ടന്റെ കൈയിൽ നിന്ന്,
                         നീതികെട്ട ക്രൂരന്റെ പിടിയിൽ നിന്ന്
                                എന്നെ വിടുവിക്കണമേ!
5. കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
    ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം.
6. ജനനം മുതൽ ഞാനങ്ങയെ ആശ്രയിച്ചു;
    മാതാവിന്റെ ഉദരത്തിൽ നിന്ന് അങ്ങാണ്
                                            എന്നെ എടുത്തത്;
    ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.

 7. ഞാൻ പലർക്കും ഭീതിജനകമായ
       അടയാളമായിരുന്നു; എന്നാൽ അവിടുന്നാണ്
                എന്റെ സുശക്തമായ സങ്കേതം.
8. എന്റെ അധരങ്ങൾ സദാ അങ്ങയെ
                     സ്തുതിക്കുന്നു;
    അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
9. വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ!
    ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ!

10. എന്റെ ശത്രുക്കൾ എന്നെപ്പറ്റി സംസാരിക്കുന്നു;
      എന്റെ ജീവനെ വേട്ടയാടുന്നവർ
                                   കൂടിയാലോചിക്കുന്നു.
11. ദൈവം അവനെ പരിത്യജിച്ചിരിക്കുന്നു;
      പിന്തുടർന്ന് അവനെ പിടികൂടുവിൻ, അവനെ
                    രക്ഷിക്കാനാരുമില്ല എന്നവർ പറയുന്നു.
12. ദൈവമേ, എന്നിൽനിന്നകന്നിരിക്കരുതേ!
      എന്റെ ദൈവമേ, എന്നെ സഹായിക്കാൻ
                       വേഗം വരണമേ!

2011, ഡിസംബർ 3, ശനിയാഴ്‌ച

സങ്കീര്‍ത്തനം 70 - കർത്താവേ, വേഗം വരണമേ

                  (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.
 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

1. ദൈവമേ, എന്നെ മോചിപ്പിക്കാൻ
            ദയ തോന്നണമേ! കർത്താവേ, എന്നെ
                            സഹായിക്കാൻ വേഗം വരണമേ!
2. എന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്നവർ
               ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ!
    എനിക്കു ദ്രോഹമാലോചിക്കുന്നവർ
                അവമാനിതരായി പിന്തിരിയട്ടെ!
3. ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചു
          പറയുന്നവർ ലജ്ജ കൊണ്ടു സ്തബ്ധരാകട്ടെ!
4. അങ്ങയെ അന്വേഷിക്കുന്നവർ അങ്ങയിൽ
                സന്തോഷിച്ചുല്ലസിക്കട്ടെ!
    അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർ
             ദൈവം വലിയവനാണ് എന്ന് നിരന്തരം
                          പ്രഘോഷിക്കട്ടെ!
5. ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ,
            എന്റെയടുത്ത് വേഗം വരണമേ!
    അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്;
            കർത്താവേ, വൈകരുതേ!

2011, നവംബർ 28, തിങ്കളാഴ്‌ച

സങ്കീർത്തനം 69 - ദീനരോദനം

                                             (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്        
ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീർത്തനം 69
 

1. ദൈവമേ, എന്നെ രക്ഷിക്കണമേ!
    വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു.
2. കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റിൽ
                                        ഞാൻ താഴുന്നു;
    ആഴമുള്ള ജലത്തിൽ ഞാനെത്തിയിരിക്കുന്നു;
    ജലം എന്റെമേൽ കവിഞ്ഞൊഴുകുന്നു.
3.  കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു;
     എന്റെ തൊണ്ട വരണ്ടു;
     ദൈവത്തെ കാത്തിരുന്നു് എന്റെ
                                        കണ്ണുകൾ മങ്ങി.
4. കാരണം കൂടാതെ എന്നെ എതിർക്കുന്നവർ
             എന്റെ തലമുടിയിഴകളേക്കാൾ കൂടുതലാണ്;
    എന്നെ നശിപ്പിക്കാനൊരുങ്ങിയവർ, നുണകൊണ്ട്
                             എന്നെ ആക്രമിക്കുന്നവർ പ്രബലരാണ്;
     ഞാൻ മോഷ്ടിക്കാത്തത് തിരിച്ചുകൊടുക്കാനാവുമോ?
5. കർത്താവേ, എന്റെ ഭോഷത്വം
                                     അവിടുന്നറിയുന്നു;
     എന്റെ തെറ്റുകൾ അങ്ങയിൽ നിന്നു
                                           മറഞ്ഞിരിക്കുന്നില്ല.
6. സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
    അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ ഞാൻ മൂലം
                                           ലജ്ജിക്കാനിടയാകരുതേ!

    ഇസ്രായേലിന്റെ ദൈവമേ,
    അങ്ങയെ അന്വേഷിക്കുന്നവർ ഞാൻ മൂലം
                 അപമാനിതരാകാൻ സമ്മതിക്കരുതേ!

2011, നവംബർ 21, തിങ്കളാഴ്‌ച

സങ്കീര്‍ത്തനം 68 - ദൈവത്തിന്റെ ജൈത്രയാത്ര

                                                                           (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന 
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീര്‍ത്തനം 68

1. ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! 
    അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ!
    അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ 
                  മുന്‍പില്‍ നിന്ന് ഓടിപ്പോകട്ടെ!

 2. കാറ്റില്‍ പുകയെന്നപോലെ അവരെ 
                             തുരത്തണമേ!
     അഗ്നിയില്‍ മെഴുക് ഉരുകുന്നതുപോലെ 
     ദുഷ്ടര്‍ ദൈവസന്നിധിയില്‍ 
                                            നശിച്ചുപോകട്ടെ!

 3. നീതിമാന്മാര്‍ സന്തോഷഭരിതരാകട്ടെ!
     ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ!
     അവര്‍ ആനന്ദം കൊണ്ട് മതി മറക്കട്ടെ !

4.  ദൈവത്തിനു സ്തുതി പാടുവിന്‍;
     അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍;
     മേഘങ്ങളില്‍ സഞ്ച രിക്കുന്നവന് 
                                 സ്തോത്രങ്ങളാലപിക്കുവിന്‍;
     കര്‍ത്താവ് എന്നാണ് അവിടുത്തെ നാമം.
     അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍.

2011, നവംബർ 16, ബുധനാഴ്‌ച

സങ്കീർത്തനം 67 - ദൈവത്തിന്റെ രക്ഷാകരശക്തി

(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)


1. ദൈവം നമ്മോടു കൃപ കാണിക്കുകയും
          നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
    അവിടുന്ന് തന്റെ പ്രീതി നമ്മുടെ മേൽ
                                       ചൊരിയുമാറാകട്ടെ!
2. അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ
          രക്ഷാകരശക്തി സകല ജനതകളുടെയിടയിലും
                      അറിയപ്പെടേണ്ടതിനു തന്നെ.
3. ദൈവമേ, ജനതകൾ അങ്ങയെ
                                   പ്രകീർത്തിക്കട്ടെ!
    എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
4. ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം
                   ആലപിക്കുകയും ചെയ്യട്ടെ!
    അങ്ങ് ജനതകളെ നീതിപൂർവ്വം വിധിക്കുകയും
                      ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5. ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ!
    എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
6. ഭൂമി അതിന്റെ വിളവു നൽകി;
    ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു.
7. അവിടുന്ന് നമ്മെ അനുഗ്രഹിച്ചു;
    ഭൂമി മുഴുവൻ അവിടുത്തെ ഭയപ്പെടട്ടെ!

2011, നവംബർ 13, ഞായറാഴ്‌ച

മദർ തെരേസയുടെ പ്രാർത്ഥന


               "ഇന്നലത്തെ ദിവസം കഴിഞ്ഞുപോയി. നാളത്തെ ദിവസം എത്തിയിട്ടുമില്ല. നമുക്കുള്ളത് ഇന്നു മാത്രമാണ്. അവിടെ നമുക്കാരംഭിക്കാം.

എല്ലാവരും ഇന്ന് ഭയങ്കര തിരക്കിലാണെന്നു തോന്നുന്നു. മക്കൾക്ക് മാതാപിതാക്കളെ കാണാൻ നേരമില്ല; മാതാപിതാക്കൾക്ക് തമ്മിൽത്തമ്മിൽ കാണാനും നേരമില്ല. അങ്ങനെ ലോകത്തിന്റെ സമാധാനം വീട്ടിൽ തകർന്നു തുടങ്ങുന്നു.

ചെറിയ കാര്യങ്ങൾ തീർച്ചയായും ചെറിയവ തന്നെ.  പക്ഷേ, ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുക എന്നത് വലിയ കാര്യം തന്നെയാണ്.

ഒരു ത്യാഗപ്രവൃത്തി വിലയുള്ളതാകണമെങ്കിൽ അതിനൊരു വില കൊടുത്തേ മതിയാവൂ. അത് നമ്മെ മുറിപ്പെടുത്തണം; ശൂന്യമാക്കണം.

നിശ്ശബ്ദതയുടെ ഫലമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ ഫലമാ വിശ്വാസം. വിശ്വാസത്തിന്റെ ഫലമോ സ്നേഹം. സ്നേഹത്തിന്റെ ഫലമോ സേവനം. സേവനത്തിന്റെ ഫലമോ സമാധാനം.

ലോകമാസകലം വിശപ്പിലും ദാരിദ്യത്തിലും ജീവിച്ചു മരിക്കുന്നവരെ സേവിപ്പാൻ കർത്താവേ, ഞങ്ങളെ യോഗ്യരാക്കണമേ. അവരുടെ ഇന്നത്തെ ആഹാരം അവർക്കു നൽകാൻ ഞങ്ങളെ ഉപയോഗിക്കണമേ. ഞങ്ങളുടെ മനസ്സിലുള്ള സ്നേഹത്തിലൂടെ അവർക്ക് സമാധാനവും സന്തോഷവും നൽകണമേ."
                                                                         

2011, നവംബർ 11, വെള്ളിയാഴ്‌ച

സങ്കീർത്തനം 66 - കർത്താവിനെ സ്തുതിക്കുവിൻ

 (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

കർത്താവിനെ സ്തുതിക്കുവിൻ


1. ഭൂവാസികളേ, ആഹ്ളാദത്തോടെ
                  കർത്താവിനെ സ്തുതിക്കുവിൻ.
2. അവിടുത്തെ നാമത്തിന്റെ മഹത്വം
                               പ്രകീർത്തിക്കുവിൻ;
    സ്തുതികളാൽ അവിടുത്തെ
                    മഹത്വപ്പെടുത്തുവിൻ.
3. അവിടുത്തെ പ്രവൃത്തികൾ എത്ര
               ഭീതിജനകം!
    അങ്ങയുടെ ശക്തിപ്രഭാവത്താൽ
           ശത്രുക്കൾ അങ്ങേയ്ക്കു കീഴടങ്ങും.
4. ഭൂവാസികൾ മുഴുവൻ അവിടുത്തെ
                                        ആരാധിക്കുന്നു;
     അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു;
     അങ്ങയുടെ നാമത്തിനു് സ്തോത്രമാലപിക്കുന്നു.
  5. ദൈവത്തിന്റെ പ്രവൃത്തികൾ
                        വന്നുകാണുവിൻ;
    മനുഷ്യരുടെയിടയിൽ അവിടുത്തെ 

               പ്രവൃത്തികൾ ഭീതിജനകമാണ്.
6. അവിടുന്ന് സമുദ്രത്തെ ഉണങ്ങിയ
                നിലമാക്കി;
    അവർ അതിലൂടെ നടന്നുനീങ്ങി.
    അവിടെ നമ്മൾ ദൈവത്തിൽ 

                                     സന്തോഷിച്ചു.
7. അവിടുന്ന് തന്റെ ശക്തിയിൽ എന്നേയ്ക്കും
       വാഴും; അവിടുന്ന് ജനതകളെ നിരീക്ഷിക്കുന്നു;
    കലഹപ്രിയർ അഹങ്കരിക്കാതിരിക്കട്ടെ!

  8. ജനതകളേ, കർത്താവിനെ വാഴ്ത്തുവിൻ;
    അവിടുത്തെ സ്തുതിക്കുന്ന സ്വരം
                  ഉയരട്ടെ!
9. അവിടുന്ന് നമ്മുടെ ജീവൻ കാത്തുപാലിക്കുന്നു;
    നമുക്കു കാലിടറാൻ അവിടുന്ന്
                                     സമ്മതിക്കയില്ല.

2011, നവംബർ 8, ചൊവ്വാഴ്ച

സങ്കീർത്തനം 65 - സമൃദ്ധി ചൊരിയുന്ന ദൈവം

(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

ദാവീദു രാജാവാണ് എല്ലാ സങ്കീര്‍ത്തനങ്ങളും രചിച്ചതെന്ന് പരമ്പരാഗതമായി വിശ്വസിച്ചിരുന്നു. സങ്കീര്‍ത്തന രചനയില്‍  ദാവീദിന്റെ സ്വാധീനം വലുതാണെങ്കിലും ഇസ്രായേല്‍  ചരിത്രത്തിലെ വിവിധഘട്ടങ്ങളിലെ പാരമ്പര്യങ്ങള്‍  ഉള്‍ക്കൊള്ളുന്ന  സങ്കീര്‍ത്തനങ്ങള്‍  എല്ലാം ഒരാള്‍  തന്നെ രചിച്ചതല്ല. എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്.

ദൈവവും ഇസ്രായേല്‍  ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍  തെളിഞ്ഞുകാണാം.)


സങ്കീര്‍ത്തനം 65
1. ദൈവമേ, സീയോനിൽ വസിക്കുന്ന അങ്ങ്
                    സ്തുത്യർഹനാണ്;
    അങ്ങേയ്ക്കുള്ള നേർച്ചകള്‍  ഞങ്ങള്‍  നിറവേറ്റും.
2. പ്രാർത്ഥന  ശ്രവിക്കുന്നവനേ,  മർത്യരെല്ലാം
          പാപഭാരവുമായി അങ്ങയുടെ സന്നിധിയിൽ
                                  വരുന്നു.
3. അകൃത്യങ്ങൾക്ക് അടിമപ്പെടുമ്പോൾ അങ്ങ്
              ഞങ്ങളെ മോചിപ്പിക്കുന്നു.
4. അങ്ങയുടെ അങ്കണത്തിൽ വസിക്കാൻ
         അങ്ങുതന്നെ തെരഞ്ഞെടുത്തു
              കൊണ്ടുവരുന്നവൻ ഭാഗ്യവാൻ;
   ഞങ്ങൾ അങ്ങയുടെ ആലയത്തിലെ,
           വിശുദ്ധ മന്ദിരത്തിലെ, നന്മ കൊണ്ടു
                         സംതൃപ്തരാകും.
5. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഭീതികരമായ
                     പ്രവൃത്തികളാൽ
    അങ്ങ് ഞങ്ങൾക്ക് മോചനമരുളുന്നു;
    ഭൂമി മുഴുവന്റേയും വിദൂരസമുദ്രങ്ങളുടേയും പ്രത്യാശ
                            അവിടുന്നാണ്.
6. അവിടുന്ന് ശക്തി കൊണ്ട് അര മുറുക്കി
                           പർവതങ്ങളെ ഉറപ്പിക്കുന്നു.
7. അവിടുന്ന് സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ
                           അലർച്ചയും
    ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
8. ഭൂമിയുടെ വിദൂരമായ അതിരുകളിൽ വസിക്കുന്നവരും
    അങ്ങയുടെ അത്ഭുതപ്രവൃത്തികൾ കണ്ടു
                        ഭയപ്പെടുന്നു.

    ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ
                      ആനന്ദം കൊണ്ട്
    ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു.
9. അവിടുന്ന് ഭൂമിയെ സന്ദർശിച്ചു് അതിനെ
                        നനയ്ക്കുന്നു;
    അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു;
    ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു;
    അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക്
                                         ധാന്യം നൽകുന്നു.
 10. അവിടുന്ന് അതിന്റെ ഉഴവുചാലുകളെ
                                 സമൃദ്ധമായി നനയ്ക്കുന്നു;
      കട്ടയുടച്ചു നിരത്തുകയും മഴ വർഷിച്ച്
               അതിനെ കുതിർക്കുകയും ചെയ്യുന്നു;
     അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.

 11. സംവൽസരത്തെ അവിടുന്ന് സമൃദ്ധി കൊണ്ടു
                         മകുടം ചാർത്തുന്നു;
      അങ്ങയുടെ രഥത്തിന്റെ ചാലുകൾ പുഷ്ടി പൊഴിക്കുന്നു
12. മരുപ്രദേശത്തെ പുൽപ്പുറങ്ങൾ 
                             സമൃദ്ധി ചൊരിയുന്നു;
      കുന്നുകൾ സന്തോഷം അണിയുന്നു.
13. മേച്ചിൽപ്പുറങ്ങൾ ആട്ടിൻകൂട്ടങ്ങളെക്കൊണ്ട്
                        ആവൃതമാകുന്നു;
     താഴ്വരകൾ ധാന്യം കൊണ്ട് മൂടിയിരിക്കുന്നു;
     സന്തോഷം കൊണ്ട് അവ ആർത്തുപാടുന്നു.

2011, നവംബർ 7, തിങ്കളാഴ്‌ച

സങ്കീർത്തനം 64 - കുടിലബുദ്ധിയെ തകർക്കണമേ!

1. ദൈവമേ, എന്റെ ആവലാതി കേൾക്കണമേ!
    ശത്രുഭയത്തിൽ നിന്ന് എന്റെ ജീവനെ
                                             രക്ഷിക്കണമേ!
2. ദുഷ്ടരുടെ ഗൂഢാലോചനകളിൽ നിന്നും
    ദുഷ്ക്കർമ്മികളുടെ കുടിലതന്ത്രങ്ങളിൽ നിന്നും
                   എന്നെ മറയ്ക്കണമേ!
3. അവർ തങ്ങളുടെ നാവുകൾ വാളുപോലെ
                  മൂർച്ചയുള്ളതാക്കുന്നു;
    അവർ പരുഷവാക്കുകൾ അസ്ത്രംപോലെ
                         തൊടുക്കുന്നു. 
 4. അവർ നിർദ്ദോഷരെ ഒളിഞ്ഞിരുന്ന് എയ്യുന്നു;
    പെട്ടെന്ന് കൂസലെന്യേ എയ്യുന്നു.
5. അവർ തങ്ങളുടെ ദുഷ്ടലക്ഷ്യത്തിൽ
                                       ഉറച്ചു നിൽക്കുന്നു;
    എവിടെ കെണി വയ്ക്കണമെന്ന് അവർ
                                            ആലോചിക്കുന്നു;
    അവർ വിചാരിക്കുന്നു, ആർ നമ്മെക്കാണും?
6. നമ്മുടെ കുറ്റകൃത്യങ്ങൾ ആരു കണ്ടുപിടിക്കും?
    കൗശലപൂർവമാണ് നാം കെണിയൊരുക്കിയത്;
    മനുഷ്യന്റെ അന്തരംഗവും ഹൃദയവും
                                          എത്ര അഗാധം!
7. എന്നാൽ ദൈവം അവരുടെമേൽ
                                             അസ്ത്രമയയ്ക്കും;
    നിനച്ചിരിക്കാതെ അവർ മുറിവേൽക്കും.
8. അവരുടെ നാവു നിമിത്തം അവിടുന്ന്
                         അവർക്ക് വിനാശം വരുത്തും;
    കാണുന്നവരെല്ലാം അവരെ പരിഹസിച്ചു
                        തലകുലുക്കും.
9. അപ്പോൾ സകലരും ഭയപ്പെടും;
    അവർ ദൈവത്തിന്റെ പ്രവൃത്തിയെ
           പ്രഘോഷിക്കും; അവിടുത്തെ
                   പ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കും.
10. നീതിമാൻ കർത്താവിൽ സന്തോഷിക്കട്ടെ!
      അവൻ കർത്താവിൽ അഭയം തേടട്ടെ!
      പരമാർത്ഥഹൃദയർ അഭിമാനം കൊള്ളട്ടെ!

2011, നവംബർ 5, ശനിയാഴ്‌ച

ദൈവത്തിനുവേണ്ടി ദാഹിക്കുന്നു

സങ്കീർത്തനം 63
 
1. ദൈവമേ, അവിടുന്നാണ് എന്റെ ദൈവം;
                ഞാനങ്ങയെ തേടുന്നു.
   എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു.
   ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ
           എന്റെ ശരീരം അങ്ങയെക്കാണാതെ
                                 തളരുന്നു.
2. അങ്ങയുടെ ശക്തിയും മഹത്വവും ദർശിക്കാൻ
         ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു.
3. അങ്ങയുടെ കാരുണ്യം ജീവനെക്കാൾ
                      കാമ്യമാണ്;
   എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
4. എന്റെ ജീവിതകാലം മുഴുവൻ
               ഞാനങ്ങയെ പുകഴ്ത്തും.
    ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം
                 വിളിച്ചപേക്ഷിക്കും.
5. കിടക്കയിൽ ഞാനങ്ങയെ ഓർക്കുകയും
6. രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ച്
                 ധ്യാനിക്കുകയും ചെയ്യുമ്പോൾ,
    ഞാൻ മജ്ജയും മേദസ്സും കൊണ്ടെന്നപോലെ
                        സംതൃപ്തിയടയുന്നു.

     എന്റെ അധരങ്ങൾ അങ്ങേയ്ക്ക്
                      ആനന്ദഗാനം ആലപിക്കും.
 7. അവിടുന്ന് എന്റെ സഹായമാണ്;
     അങ്ങയുടെ ചിറകിൻകീഴിൻ ഞാൻ
                  ആനന്ദിക്കും.
8. എന്റെ ആത്മാവ് അങ്ങയോട്
                      ഒട്ടിച്ചേർന്നിരിക്കുന്നു;
    അങ്ങയുടെ വലതുകൈ എന്നെ
                             താങ്ങിനിർത്തുന്നു.
9. എന്റെ ജീവൻ നശിപ്പിക്കാൻ 

                                  നോക്കുന്നവർ
    ഭൂമിയുടെ അഗാധഗർത്തങ്ങളിൽ പതിക്കും.
10. അവർ വാളിന് ഇരയാകും;
      അവർ കുറുനരികൾക്കു ഭക്ഷണമാകും.
11. എന്നാൽ രാജാവ് ദൈവത്തിൽ
                                      സന്തോഷിക്കും;
      അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നവർ
                അഭിമാനം കൊള്ളും;
      നുണയരുടെ വായ് അടഞ്ഞുപോകും.

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ആശ്വാസം ദൈവത്തിൽ മാത്രം

സങ്കീർത്തനം 62

1. ദൈവത്തിൽ മാത്രമാണ് 

                      എനിക്ക് ആശ്വാസം;
    അവിടുന്നാണ് എനിക്കു രക്ഷ നൽകുന്നത്.
2. അവിടുന്നു മാത്രമാണ് എന്റെ
                       അഭയശിലയും കോട്ടയും;
    ഞാൻ കുലുങ്ങി വീഴുകയില്ല.
3. ചരിഞ്ഞമതിലും ആടുന്നവേലിയും പോലുള്ള
                ഒരുവനെ തകർക്കാൻ
   നിങ്ങൾ എത്ര നാൾ ഒരുമ്പെടും?
4. അവന്റെ ഔന്നത്യത്തിൽ നിന്ന് അവനെ
          തള്ളിയിടാൻ മാത്രമാണ് അവർ
                                   ആലോചിക്കുന്നത്.
    അവർ വ്യാജത്തിൽ ആനന്ദിക്കുന്നു;
    അധരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു;
    ഹൃദയം കൊണ്ട് ശപിക്കുന്നു.
5. ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം;
    അവിടുന്നാണ് എനിക്കു പ്രത്യാശ
                നൽകുന്നത്.
6. അവിടുന്നു മാത്രമാണ് എന്റെ
                  അഭയശിലയും കോട്ടയും;
   എനിക്കു കുലുക്കം തട്ടുകയില്ല.
7. എന്റെ മോചനവും മഹിമയും
                              ദൈവത്തിലാണ്;
    എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

8. ജനമേ, എന്നും ദൈവത്തിൽ ശരണം വയ്ക്കുവിൻ;
    അവിടുത്തെ മുമ്പിൽ നിങ്ങളുടെ
                             ഹൃദയം തുറക്കുവിൻ;
    അവിടുന്നാണ് നമ്മുടെ സങ്കേതം.

9. മർത്ത്യൻ ഒരു നിശ്വാസം മാത്രം;
    വലിയവനും ചെറിയവനും
            ഒന്നുപോലെ മിഥ്യയാണ്;
    തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
    അവർ മുഴുവൻ ചേർന്നാലും
              ശ്വാസത്തേക്കാൾ  ലഘുവാണ്.
10. ചൂഷണത്തിൽ ആശ്രയിക്കരുത്;
     കവർച്ചയിൽ വ്യർത്ഥമായി ആശ വയ്ക്കരുത്;
     സമ്പത്തു വർദ്ധിച്ചാൽ അതിൽ
                                     മനസ്സു വയ്ക്കരുത്.
11. ദൈവം ഒരുപ്രാവശ്യം അരുളിച്ചെയ്തു;
      രണ്ടു പ്രാവശ്യം ഞാനതു കേട്ടു;
      ശക്തി ദൈവത്തിന്റെതാണ്.
12. കർത്താവേ, കാരുണ്യവും അങ്ങയുടേതാണ്;
      അവിടുന്ന് മനുഷ്യന് പ്രവൃത്തിയ്ക്കൊത്ത്
                    പ്രതിഫലം നൽകുന്നു.

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ദൈവം സുശക്തഗോപുരം

സങ്കീർത്തനം 61

1. ദൈവമേ, എന്റെ നിലവിളി കേൾക്കണമേ!
    എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ!
2. ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ
          അതിർത്തിയിൽ നിന്ന് അവിടുത്തോടു
                    വിളിച്ചപേക്ഷിക്കുന്നു;
    എനിക്ക് അപ്രാപ്യമായ പാറയിൽ
                 എന്നെ കയറ്റിനിർത്തണമേ!
3. അങ്ങാണ് എന്റെ രക്ഷാകേന്ദ്രം;
    ശത്രുക്കൾക്കെതിരേയുള്ള സുശക്തഗോപുരം.
4. ഞാൻ അങ്ങയുടെ കൂടാരത്തിൽ
                      എന്നേയ്ക്കും വസിക്കട്ടെ!
    അങ്ങയുടെ ചിറകിൻകീഴിൻ ഞാൻ
                         സുരക്ഷിതനായിരിക്കട്ടെ!
5. ദൈവമേ, അങ്ങ് എന്റെ നേർച്ചകൾ സ്വീകരിച്ചു;
    അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള
              അവകാശം എനിക്കു നൽകി.
6. രാജാവിന് ദീർഘായുസ്സ് നൽകണമേ!
    അവന്റെ സംവൽസരങ്ങൾ തലമുറകളോളം
                  നിലനിൽക്കട്ടെ!
7. ദൈവസന്നിധിയിൽ അവൻ എന്നേയ്ക്കും
                    സിംഹാസനസ്ഥനായിരിക്കട്ടെ!
    അവിടുത്തെ കാരുണ്യവും വിശ്വസ്തതയും
           അവനെ കാത്തുസൂക്ഷിക്കട്ടെ!
8. അപ്പോൾ ഞാൻ അവിടുത്തെ നാമത്തെ
         എന്നേയ്ക്കും പാടിപ്പുകഴ്ത്തും;
    അങ്ങനെ ഞാൻ എന്റെ നേർച്ച ദിനംതോറും
                               നിറവേറ്റും.

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ദൈവം എന്റെ ശക്തിദുർഗ്ഗം

സങ്കീര്‍ത്തനം 59

1. എന്റെ ദൈവമേ, ശത്രുക്കളുടെ കൈയിൽ നിന്ന്
              എന്നെ മോചിപ്പിക്കണമേ!
   എന്നെ എതിർക്കുന്നവനിൽ നിന്ന് എന്നെ
                       രക്ഷിക്കണമേ!
2. ദുഷ്ക്കർമ്മികളിൽ നിന്ന് എന്നെ വിടുവിക്കണമേ!
    രക്തദാഹികളിൽ നിന്ന് എന്നെ
                              കാത്തുകൊള്ളണമേ!
3. അതാ, അവർ എന്റെ ജീവനുവേണ്ടി
                                              പതിയിരിക്കുന്നു;
   ക്രൂരർ എനിക്കെതിരായി സംഘം ചേരുന്നു;
   കർത്താവേ, ഇത് എന്റെ അതിക്രമമോ
                                      പാപമോ നിമിത്തമല്ല.
4. എന്റെ തെറ്റു കൊണ്ടല്ല അവർ ഓടിയടുക്കുന്നത്;
    ഉണർന്നെഴുന്നേറ്റ് എന്റെ സഹായത്തിനു
                            വരണമേ!
    അങ്ങുതന്നെ കാണണമേ!
5. സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
               അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്;
   ജനതകളെ ശിക്ഷിക്കാൻ അങ്ങ് ഉണരണമേ!
   വഞ്ചനയോടെ തിന്മ നിരൂപിക്കുന്നവരിൽ
                      ഒരുവനെയും വെറുതെ വിടരുതേ!
6. സന്ധ്യതോറും അവർ മടങ്ങി വരുന്നു;
    നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട്
         നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.
7. അവരുടെ വായ് അസഭ്യം ചൊരിയുന്നു;
    അവരുടെ അധരങ്ങൾ വാളാണ്;
    ആരുണ്ട് കേൾക്കാൻ എന്നവർ
             വിചാരിക്കുന്നു.
8. കർത്താവേ, അങ്ങ് അവരെ പരിഹസിക്കുന്നു;
    അവിടുന്ന് സകല ജനതകളെയും പുച്ഛിക്കുന്നു.
9. എന്റെ ബലമായവനേ, ഞാനങ്ങേയ്ക്കു സ്തുതിപാടും;
    ദൈവമേ, അങ്ങെനിക്കു കോട്ടയാണ്.
10. എന്റെ ദൈവം  കനിഞ്ഞ് എന്നെ
                   സന്ദർശിക്കും;
     എന്റെ ശത്രുക്കളുടെ പരാജയം കാണാൻ
                              അവിടുന്ന് എനിക്കിടയാക്കും.

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ദൈവത്തിന്റെ ചിറകിൻകീഴിൻ

സങ്കീർത്തനം 57

1. എന്നോടു കൃപയുണ്ടാകണമേ!
    ദൈവമേ എന്നോടു കൃപ തോന്നേണമേ!
    അങ്ങയിലാണ് ഞാൻ അഭയം
                തേടുന്നത്;
   വിനാശത്തിന്റെ കൊടുങ്കാറ്റ്
                    കടന്നുപോകുവോളം
   ഞാൻ അങ്ങയുടെ ചിറകിൻകീഴിൻ
               ശരണം പ്രാപിക്കുന്നു.
2.    അത്യുന്നതനായ ദൈവത്തെ ഞാൻ
                   വിളിച്ചപേക്ഷിക്കുന്നു;
       എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന
                   ദൈവത്തെത്തന്നെ.
3. അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് സഹായമയച്ച്
                       എന്നെ രക്ഷിക്കും;
    എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്ന്
                           ലജ്ജിപ്പിക്കും;
    ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും
                            അയയ്ക്കും.
4.       മനുഷ്യമക്കളെ ആർത്തിയോടെ വിഴുങ്ങുന്ന
                              സിംഹങ്ങളുടെ നടുവിലാണു ഞാൻ;
          അവയുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്;
          അവയുടെ നാവുകൾ മൂർച്ചയുള്ള വാളുകളും.
5. ദൈവമേ, അങ്ങ് ആകാശത്തിനു മേൽ
                                       ഉയർന്നുനിൽക്കണമേ!
    അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

6.      അവർ എന്റെ കാലടികൾക്കു വല വിരിച്ചു;
                 എന്റെ മനസ്സിടിഞ്ഞുപോയി;
        അവർ എന്റെ വഴിയിൽ കുഴി കുഴിച്ചു;
        അവർ തന്നെ അതിൽ പതിച്ചു.
7. എന്റെ ഹൃദയം അചഞ്ചലമാണ്;
    ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്;
    ഞാനങ്ങയെ പാടി സ്തുതിക്കും.

8.      എന്റെ ഹൃദയമേ, ഉണരുക;
          വീണയും കിന്നരവും ഉണരട്ടെ!
          ഞാൻ പ്രഭാതത്തെ ഉണർത്തും.
9. കർത്താവേ, ജനതകളുടെ മദ്ധ്യത്തിൽ ഞാനങ്ങേയ്ക്കു
                      കൃതജ്ഞതയർപ്പിക്കും.
    ജനതകളുടെ ഇടയിൽ ഞാനങ്ങയെ
                                            പാടിപ്പുകഴ്ത്തും.
10.      അങ്ങയുടെ കാരുണ്യം ആകാശത്തോളവും
           അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും
                                    വലുതാണ്.
11. ദൈവമേ, അങ്ങ് ആകാശത്തിനു മേൽ
               ഉയർന്നുനിൽക്കണമേ!
      അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഞാൻ നിർഭയനായി ദൈവത്തിൽ ആശ്രയിക്കും

സങ്കീർത്തനം 56

1. ദൈവമേ, എന്നോടു കരുണ തോന്നേണമേ!
                       മനുഷ്യർ എന്നെ ചവിട്ടി മെതിക്കുന്നു;
   ദിവസം മുഴുവനും ശത്രുക്കൾ എന്നെ പീഡിപ്പിക്കുന്നു.
2.     ദിവസം മുഴുവനും എന്റെ ശത്രുക്കൾ എന്നെ
                          ചവിട്ടി മെതിക്കുന്നു;
        അനേകർ എന്നോടു ഗർവോടെ യുദ്ധം ചെയ്യുന്നു.
3. ഭയമുണ്ടാകുമ്പോൾ ഞാൻ അങ്ങയിൽ
                                                    ആശ്രയിക്കും.
4.     ആരുടെ വചനത്തെ ഞാൻ പ്രകീർത്തിക്കുന്നുവോ,
        ആ ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.
        മർത്ത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
5. ദിവസം മുഴുവനും അവർ എന്നെ 
                       ദ്രോഹിക്കാൻ നോക്കുന്നു;
    അവരുടെ ചിന്തകളത്രയും എങ്ങനെ എന്നെ
                 ഉപദ്രവിക്കാമെന്നാണ്.
6.     അവർ കൂട്ടംകൂടി പതിയിരിക്കുന്നു;
        അവർ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന്
             എന്റെ കാലടികളെ നിരീക്ഷിക്കുന്നു.
7. അവരുടെ അകൃത്യത്തിനു തക്ക പ്രതിഫലം നൽകണമേ!
    ദൈവമേ, ക്രോധത്തോടെ ജനതകളെ തകർക്കണമേ!
8.     അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്;
        എന്റെ കണ്ണീർക്കണങ്ങൾ അങ്ങ്
                        കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്;
        അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
9. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ
                               എന്റെ ശത്രുക്കൾ പിന്തിരിയും;
    ദൈവം എന്റെ പക്ഷത്താണെന്ന് ഞാനറിയുന്നു.
10.    ഞാൻ ആരുടെ വചനം കീർത്തിക്കുന്നുവോ
                            ആ ദൈവത്തിൽ,
         ഞാൻ ആരുടെ വചനം പ്രകീർത്തിക്കുന്നുവോ
11. ആ കർത്താവിൽ നിർഭയനായി ഞാൻ ആശ്രയിക്കും;
     മർത്ത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
12.     ദൈവമേ, അങ്ങേയ്ക്കുള്ള നേർച്ചകൾ നിറവേറ്റാൻ
                      ഞാൻ കടപ്പെട്ടിരിക്കുന്നു;
          ഞാൻ അങ്ങേയ്ക്ക് കൃതജ്ഞതാബലി അർപ്പിക്കും.
13. ഞാൻ ദൈവസന്നിധിയിൽ,
         ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്,
      അവിടുന്ന് എന്റെ ജീവനെ മരണത്തിൽ നിന്നും
         എന്റെ പാദങ്ങളെ വീഴ്ചയിൽ നിന്നും
                                                രക്ഷിച്ചിരിക്കുന്നു.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

സ്നേഹിതനാൽ വഞ്ചിക്കപ്പെട്ടവൻ

sankeerthanam  55 

1. ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    എന്റെ യാചനകൾ നിരസിക്കരുതേ!
2.     എന്റെ പ്രാർത്ഥന കേട്ട് എനിക്കുത്തരമരുളണമേ!
        കഷ്ടതകൾ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3. ശത്രുവിന്റെ അട്ടഹാസത്താലും ദുഷ്ടരുടെ പീഡനത്താലും
                  ഞാൻ പരിഭ്രാന്തനായിരിക്കുന്നു!
    അവർ എന്നോടു് ദ്രോഹം ചെയ്യുന്നു;
    കോപത്തോടെ എനിക്കെതിരേ ശത്രുത
                    പുലർത്തുന്നു.
4.     എന്റെ ഹൃദയം വേദന കൊണ്ടു പിടയുന്നു;
        മരണഭീതി എന്റെമേൽ നിപതിച്ചിരിക്കുന്നു.
5. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു;
    പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6.      ഞാൻ പറഞ്ഞു: പ്രാവിനെപ്പോലെ

              ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ പറന്നു പോയി
                             വിശ്രമിക്കുമായിരുന്നു.
7. ഞാൻ വിദൂരങ്ങളിൽ ചുറ്റിത്തിരിയുമായിരുന്നു;
    വിജനതയിൽ ഞാൻ വസിക്കുമായിരുന്നു.
8.      കൊടുങ്കാറ്റിൽ നിന്നും ചുഴലിക്കാറ്റിൽ നിന്നും
                 ബദ്ധപ്പെട്ട് അകന്ന് സങ്കേതം
                          തേടുമായിരുന്നു.
9. കർത്താവേ, അവരുടെ ഉദ്യമങ്ങളെ
                             പരാജയപ്പെടുത്തണമേ!
    അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ!
    നഗരത്തിൽ ഞാൻ അക്രമവും കലഹവും
                         കാണുന്നു.
10.      രാവും  പകലും അവർ അതിന്റെ
           മതിലുകളിൽ ചുറ്റിനടക്കുന്നു;
           അതിന്റെ ഉള്ളിൽ ഉപജാപങ്ങളും
                         കുഴപ്പങ്ങളുമാണ്.
11. അതിന്റെ മദ്ധ്യേ വിനാശം കുടികൊള്ളുന്നു;
      അതിന്റെ തെരുവുകളിൽ നിന്ന് മർദ്ദനവും
               വഞ്ചനയും വിട്ടുമാറുന്നില്ല.
12.      ശത്രുവല്ല എന്നെ നിന്ദിക്കുന്നത്;
           ആയിരുന്നെങ്കിൽ ഞാൻ സഹിക്കുമായിരുന്നു.
           എതിരാളിയല്ല എന്നോടു ധിക്കാരപൂർവ്വം
                പെരുമാറുന്നത്; ആയിരുന്നെങ്കിൽ  ഞാൻ
                      അവനിൽ നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13. എന്നാൽ എന്റെ സഹചരനും ചങ്ങാതിയും
                ഉറ്റസ്നേഹിതനുമായിരുന്ന
      നീ തന്നെയാണ് അതു ചെയ്തത്.
14.     നമ്മൾ ഉള്ളുതുറന്ന് സംസാരിക്കുമായിരുന്നു;
          നമ്മളൊന്നിച്ച് ദേവാലയത്തിൽ കൂട്ടായ്മ
                     ആചരിക്കുമായിരുന്നു.
15. അവരെ മരണം പിടികൂടട്ടെ!
      ജീവനോടെ അവർ പാതാളത്തിൽ പതിക്കട്ടെ!
      അവരുടെ ഭവനത്തിൽ, അവരുടെ ഹൃദയത്തിൽ
                        തിന്മ കുടികൊള്ളുന്നു.
16. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു;
             കർത്താവ് എന്നെ രക്ഷിക്കും.

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

പാപം വർജ്ജിക്കുക

പ്രഭാഷകൻ 21

1. മകനേ, നീ പാപം ചെയ്തിട്ടുണ്ടോ?
    ഇനി ചെയ്യരുത്.
    പഴയ പാപങ്ങളിൽ നിന്നുള്ള മോചനത്തിനായി
                           പ്രാർത്ഥിക്കുക.
2.       സർപ്പത്തിൽ നിന്നെന്നപോലെ
          പാപത്തിൽ നിന്ന് ഓടിയകലുക;
          അടുത്തു ചെന്നാൽ അതു കടിക്കും;
          അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ്;
          അതു ജീവൻ അപഹരിക്കും.
3. നിയമലംഘനം ഇരുവായ്ത്തലവാൾ പോലെയാണ്;
    അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല.
4.       ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു;
          അതുപോലെ അക്രമിയുടെ ഭവനം
                                        ശൂന്യമായിത്തീരുന്നു.
5. ദരിദ്രന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു;
    അവനു നീതി ലഭിക്കാൻ വൈകുകയില്ല.
6.       ശാസന വെറുക്കുന്നവൻ പാപികളുടെ
                             വഴിയിലാണ്;
          കർത്താവിനെ ഭയപ്പെടുന്നവൻ ഹൃദയം കൊണ്ടു
                               പശ്ചാത്തപിക്കുന്നു.
7. വാക് ചാതുര്യമുള്ളവൻ പ്രശസ്തി നേടുന്നു;
    ജ്ഞാനി തന്റെ പാളിച്ച കണ്ടുപിടിക്കുന്നു.
8.       അന്യന്റെ പണം കൊണ്ടു വീടു പണിയുന്നവൻ
                 തന്റെ ശവകുടീരത്തിനു കല്ലു
                       ശേഖരിക്കുന്നവനെപ്പോലെയാണ്.
9. ദുഷ്ടരുടെ സമൂഹം ചണനാരു കൂട്ടിവെച്ചതു 

                     പോലെയാണ്;
    അവർ അഗ്നിയിൽ എരിഞ്ഞുതീരും.
10.      പാപിയുടെ പാത കല്ലുപാകി
                           മിനുസപ്പെടുത്തിയിരിക്കുന്നു;
          അതവസാനിക്കുന്നത് പാതാളത്തിലാണ്.

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

ദൈവം എനിക്കു സഹായം

സങ്കീര്‍ത്തനം 54

1, ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ
                     രക്ഷിക്കണമേ!
   അങ്ങയുടെ ശക്തിയിൽ എനിക്കു
                     നീതി നടത്തിത്തരണമേ!
2. ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    എന്റെ അധരങ്ങളിൽ നിന്ന് ഉതിരുന്ന വാക്കുകൾ
                           ശ്രദ്ധിക്കണമേ!
3. അഹങ്കാരികൾ എന്നെ എതിർക്കുന്നു;
    നിർദ്ദയർ എന്നെ വേട്ടയാടുന്നു;
    അവർക്കു ദൈവചിന്തയില്ല.
4. ഇതാ, ദൈവമാണ് എന്റെ സഹായകൻ;
    കർത്താവാണ് എന്റെ ജീവൻ
                         താങ്ങിനിർത്തുന്നവൻ.
5. അവിടുന്ന് എന്റെ ശത്രുക്കളോട് തിന്മ കൊണ്ടു്
                        പകരം വീട്ടും;
   അങ്ങയുടെ വിശ്വസ്തതയാൽ അവരെ
          സംഹരിച്ചു കളയണമേ!
6. ഞാൻ അങ്ങേയ്ക്ക് ഹൃദയപൂർവ്വം
                               ബലി അർപ്പിക്കും;
   കർത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ
                     നാമത്തിനു് ഞാൻ നന്ദി പറയും.
7. അങ്ങ് എന്നെ എല്ലാ കഷ്ടതകളിലും നിന്നു
                        മോചിപ്പിച്ചു;
   ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾ കണ്ടു.

ദൈവനിഷേധകന്റെ മൗഢ്യം

സങ്കീര്‍ത്തനം 53  

1. ദൈവമില്ല എന്നു ഭോഷൻ തന്റെ
                        ഹൃദയത്തിൽ പറയുന്നു;
   മ്ളേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു;
   നന്മ ചെയ്യുന്നവരാരുമില്ല.
2.    ദൈവം സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യമക്കളെ
                                നോക്കുന്നു;
       ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ
            എന്ന് അവിടുന്ന് ആരായുന്നു.
3. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി;
    നന്മ ചെയ്യുന്നവനില്ല; ഒരുവൻ പോലുമില്ല.
4.     ഈ അധർമ്മികൾക്കു ബോധമില്ലേ?
        ഇവർ എന്റെ ജനതയെ അപ്പം പോലെ
                        തിന്നൊടുക്കുന്നു;
        ഇവർ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
5. അതാ, അവർ പരിഭ്രാന്തരായിക്കഴിയുന്നു;
    ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി!
    ദൈവം അധർമ്മികളുടെ അസ്ഥികൾ
                    ചിതറിക്കും;
    അവർ ലജ്ജിതരാകും; ദൈവം അവരെ
            കൈവെടിഞ്ഞിരിക്കുന്നു.
6.     ഇസ്രായേലിന്റെ വിമോചനം സീയോനിൽ
                   നിന്നു വന്നിരുന്നെങ്കിൽ!
         ദൈവം തന്റെ ജനത്തിന്റെ സുസ്ഥിതി
                  പുനഃസ്ഥാപിക്കുമ്പോൾ
         യാക്കോബ് ആനന്ദിക്കും; ഇസ്രായേൽ
                    സന്തോഷിക്കും.

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അക്രമിയുടെ അവസാനം

സങ്കീർത്തനം 52
 1. ശക്തനായ മനുഷ്യാ, ദൈവഭക്തർക്കെതിരേ
                 ചെയ്ത ദുഷ്ടതയിൽ
    നീ എന്തിനഹങ്കരിക്കുന്നു?
2.     ദിവസം മുഴുവനും നീ വിനാശം നിരൂപിക്കുന്നു;
        വഞ്ചകാ, നിന്റെ നാവ് മൂർച്ചയുള്ള
                      ക്ഷൗരക്കത്തി പോലെയാണ്.
3. നന്മയേക്കാൾ തിന്മയും സത്യത്തേക്കാൾ വ്യാജവും
                       നീ ഇഷ്ടപ്പെടുന്നു.
4.     വഞ്ചന നിറഞ്ഞ നാവേ, വിനാശകരമായ
                                      വാക്കുകളാണ് നിനക്കിഷ്ടം.
5. ദൈവം നിന്നെ എന്നെന്നേയ്ക്കുമായി തകർക്കും.
    നിന്റെ കൂടാരത്തിൽ നിന്ന് അവിടുന്ന് നിന്നെ
                                   വലിച്ചെടുത്ത് ചീന്തിക്കളയും;
    ജീവിക്കുന്നവരുടെ നാട്ടിൽ നിന്ന് നിന്നെ അവിടുന്ന്
                     വേരോടെ പിഴുതുകളയും.
6.     നീതിമാന്മാർ അതുകണ്ടു ഭയപ്പെടും;
        അവനെ പരിഹസിച്ചു് അവർ പറയും:
7. ഇതാ, ദൈവത്തിൽ ശരണം വയ്ക്കാത്ത മനുഷ്യൻ;
    സ്വന്തം സമ്പദ്സമൃദ്ധിയിൽ വിശ്വാസമർപ്പിച്ചവൻ;
    അക്രമത്തിൽ അഭയം തേടിയവൻ.
8. ദൈവത്തിന്റെ ഭവനത്തിൽ തഴച്ചു വളരുന്ന
                          ഒലിവുമരം പോലെയാണു ഞാൻ;
    ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എന്നേയ്ക്കും
                           ആശ്രയിക്കുന്നു.
9.      അങ്ങ് നൽകിയ അനുഗ്രഹങ്ങളെ പ്രതി ഞാൻ
                            എന്നേയ്ക്കും അവിടുത്തോടു നന്ദി പറയും;
         അങ്ങയുടെ ഭക്തരുടെ മുമ്പിൽ ഞാൻ അങ്ങയുടെ
                           നാമം പ്രകീർത്തിക്കും;
         എന്തെന്നാൽ അതു ശ്രേഷ്ഠമാണ്.

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

സങ്കീർത്തനം 51 - ദൈവമേ, കനിയണമേ!

 1.ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
        എന്നോടു ദയ തോന്നേണമേ!
   അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
           എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ!
2.     എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
        എന്റെ പാപത്തിൽ നിന്ന് എന്നെ
                                    ശുദ്ധീകരിക്കണമേ!
3. എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു;
    എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
4.      അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു മാത്രമെതിരായി
                        ഞാൻ പാപം ചെയ്തു;
         അങ്ങയുടെ മുമ്പിൽ ഞാൻ തിന്മ പ്രവർത്തിച്ചു;
         അതുകൊണ്ട് അങ്ങയുടെ വിധിനിർണ്ണയത്തിൽ
                     അങ്ങ് നീതിയുക്തനാണ്;
         അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
5. പാപത്തോടെയാണ് ഞാൻ പിറന്നത്;
    അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ
              ഞാൻ  പാപിയാണ്.
6. ഹൃദയപരമാർത്ഥതയാണ് അങ്ങ്
                                    ആഗ്രഹിക്കുന്നത്;
    ആകയാൽ എന്റെ അന്തരംഗത്തിൽ
            ജ്ഞാനം പകരണമേ!
7.      ഹിസോപ്പു കൊണ്ട് എന്നെ
                         പവിത്രീകരിക്കണമേ!
         ഞാൻ നിർമ്മലനാകും; എന്നെ കഴുകണമേ!
         ഞാൻ മഞ്ഞിനേക്കാൾ വെൺമയുള്ളവനാകും.


8. എന്നെ സന്തോഷഭരിതനാക്കണമേ!
    അവിടുന്ന് തകർത്ത എന്റെ അസ്ഥികൾ
                 ആനന്ദിക്കട്ടെ!

9.     എന്റെ പാപങ്ങളില്‍ നിന്ന് മുഖം മറയ്ക്കണമേ! 
        എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!
10. ദൈവമേ, നിർമ്മലമായ ഹൃദയം
                         എന്നിൽ സൃഷ്ടിക്കണമേ!
      അചഞ്ചലമായ ഒരു നവചൈതന്യം
                      എന്നിൽ നിക്ഷേപിക്കണമേ!
11.      അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ
                          തള്ളിക്കളയരുതേ!
           അങ്ങയുടെ പരിശുദ്ധാത്മാവിനെ
                   എന്നിൽനിന്ന് എടുത്തു കളയരുതേ!
12. അങ്ങയുടെ രക്ഷയുടെ സന്തോഷം
                       എനിക്കു വീണ്ടും തരണമേ!
      ഒരുക്കമുള്ള ഹൃദയം നൽകി എന്നെ
                       താങ്ങണമേ!

 13.      അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ
                               വഴി പഠിപ്പിക്കും;
            പാപികൾ അങ്ങയിലേക്കു തിരിച്ചു വരും.
14. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,
     രക്തപാതകത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ!
     ഞാൻ അങ്ങയുടെ രക്ഷയെ ഉച്ചത്തിൽ
                 പ്രകീർത്തിക്കും.
15.     കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
          എന്റെ നാവ് അങ്ങയുടെ  സ്തുതികൾ ആലപിക്കും.


16. ബലികളിൽ അങ്ങ് പ്രസാദിക്കുന്നില്ല;
      ഞാൻ  ദഹനബലി അർപ്പിച്ചാൽ അങ്ങ്
                സന്തുഷ്ടനാവുകയുമില്ല.
17.     ഉരുകിയ മനസ്സാണ് ദൈവത്തിനു
                                   സ്വീകാര്യമായ ബലി;
          ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ്
                          നിരസിക്കുകയില്ല.
18.  അങ്ങ് പ്രസാദിച്ച് സീയോന് നന്മ ചെയ്യണമേ!
       ജറുസലേമിന്റെ കോട്ടകൾ 

                       പുതുക്കിപ്പണിയണമേ!
19.      അപ്പോൾ അവിടുന്ന് നിർദ്ദിഷ്ട ബലികളിലും
           ദഹനബലികളിലും സമ്പൂർണ്ണ ദഹനബലികളിലും
                                    പ്രസാദിക്കും;
           അപ്പോൾ അങ്ങയുടെ  ബലിപീഠത്തിൽ കാളകൾ
                                   അർപ്പിക്കപ്പെടും.