2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ദൈവത്തിന്റെ ചിറകിൻകീഴിൻ

സങ്കീർത്തനം 57

1. എന്നോടു കൃപയുണ്ടാകണമേ!
    ദൈവമേ എന്നോടു കൃപ തോന്നേണമേ!
    അങ്ങയിലാണ് ഞാൻ അഭയം
                തേടുന്നത്;
   വിനാശത്തിന്റെ കൊടുങ്കാറ്റ്
                    കടന്നുപോകുവോളം
   ഞാൻ അങ്ങയുടെ ചിറകിൻകീഴിൻ
               ശരണം പ്രാപിക്കുന്നു.
2.    അത്യുന്നതനായ ദൈവത്തെ ഞാൻ
                   വിളിച്ചപേക്ഷിക്കുന്നു;
       എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന
                   ദൈവത്തെത്തന്നെ.
3. അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് സഹായമയച്ച്
                       എന്നെ രക്ഷിക്കും;
    എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്ന്
                           ലജ്ജിപ്പിക്കും;
    ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും
                            അയയ്ക്കും.
4.       മനുഷ്യമക്കളെ ആർത്തിയോടെ വിഴുങ്ങുന്ന
                              സിംഹങ്ങളുടെ നടുവിലാണു ഞാൻ;
          അവയുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്;
          അവയുടെ നാവുകൾ മൂർച്ചയുള്ള വാളുകളും.
5. ദൈവമേ, അങ്ങ് ആകാശത്തിനു മേൽ
                                       ഉയർന്നുനിൽക്കണമേ!
    അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

6.      അവർ എന്റെ കാലടികൾക്കു വല വിരിച്ചു;
                 എന്റെ മനസ്സിടിഞ്ഞുപോയി;
        അവർ എന്റെ വഴിയിൽ കുഴി കുഴിച്ചു;
        അവർ തന്നെ അതിൽ പതിച്ചു.
7. എന്റെ ഹൃദയം അചഞ്ചലമാണ്;
    ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്;
    ഞാനങ്ങയെ പാടി സ്തുതിക്കും.

8.      എന്റെ ഹൃദയമേ, ഉണരുക;
          വീണയും കിന്നരവും ഉണരട്ടെ!
          ഞാൻ പ്രഭാതത്തെ ഉണർത്തും.
9. കർത്താവേ, ജനതകളുടെ മദ്ധ്യത്തിൽ ഞാനങ്ങേയ്ക്കു
                      കൃതജ്ഞതയർപ്പിക്കും.
    ജനതകളുടെ ഇടയിൽ ഞാനങ്ങയെ
                                            പാടിപ്പുകഴ്ത്തും.
10.      അങ്ങയുടെ കാരുണ്യം ആകാശത്തോളവും
           അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും
                                    വലുതാണ്.
11. ദൈവമേ, അങ്ങ് ആകാശത്തിനു മേൽ
               ഉയർന്നുനിൽക്കണമേ!
      അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ