2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

സമ്പത്തിന്റെ നശ്വരത

സങ്കീര്‍ത്തനം 49

1. ജനതകളേ, ശ്രദ്ധിക്കുവിന്‍; 
    ഭൂവാസികളേ ചെവിയോര്‍ക്കുവിന്‍;
2.    എളിയവരും ഉന്നതരും ധനികരും 
       ദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ!
3.  എന്റെ അധരങ്ങള്‍ ജ്ഞാനം പ്രഘോഷിക്കും;
    എന്റെ ഹൃദയം വിവേകം മന്ത്രിക്കും.
4.      സുഭാഷിതത്തിനു ഞാന്‍ ചെവിചായിക്കും;
         കിന്നരനാദത്തോടെ ഞാന്‍ എന്റെ 
                 കടംകഥയുടെ പൊരുള്‍ തിരിക്കും.
  5.  എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത 
                  എന്നെ വലയം ചെയ്യുന്നു;
        ക്ലേശ കാലങ്ങളില്‍ ഞാനെന്തിനു 
                    ഭയപ്പെടണം?
 6.      അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയും 
.            സമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.
 7. തന്നെത്തന്നെ വീണ്ടെടുക്കാനോ 
            സ്വന്തം ജീവന്റെ വില ദൈവത്തിനു 
                     കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
 8.      ജീവന്റെ വിടുതല്‍ വില വളരെ വലുതാണ്‌;
           എത്ര ആയാലും അതു തികയുകയുമില്ല.
 9. എന്നേക്കും ജീവിക്കാനോ പാതാളം 
             കാണാതിരിക്കാനോ കഴിയുന്നതെങ്ങിനെ? 
10.     ജ്ഞാനി പോലും മരിക്കുന്നെന്നും മണ്ടനും
               മന്ദബുദ്ധിയും ഒന്നുപോലെ നശിക്കുമെന്നും
          തങ്ങളുടെ സമ്പത്ത് അന്യർക്കായി ഉപേക്ഷിച്ചു
                        പോകുമെന്നും അവർ കാണും
11. ദേശങ്ങൾ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലും
      ശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി;
      തലമുറകളോളം അവരുടെ വാസസ്ഥാനം.
12.      മനുഷ്യൻ തന്റെ പ്രതാപത്തിൽ
                                 നിലനിൽക്കുകയില്ല;
          മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.
13. വിവേകമറ്റ ആത്മവിശ്വാസം
                     പുലർത്തുന്നവരുടെ വിധിയും
      തങ്ങളുടെ സമ്പത്തിൽ ആനന്ദിക്കുന്നവരുടെ
                 അവസാനവും ഇതുതന്നെ.
14.     ആടുകളെപ്പോലെ അവർ മരണത്തിനു
                       വിധിക്കപ്പെട്ടവരാണ്;
          മൃത്യുവായിരിക്കും അവരുടെ ഇടയൻ;
          നേരെ ശവക്കുഴിയിലേക്ക് അവർ താഴും;
          അവരുടെ രൂപം അഴിഞ്ഞുപോകും;
          പാതാളമായിരിക്കും അവരുടെ പാർപ്പിടം.
15. എന്നാൽ ദൈവം എന്റെ പ്രാണനെ
                പാതാളത്തിന്റെ പിടിയിൽ നിന്നു
                             വീണ്ടെടുക്കും;
       അവിടുന്ന് എന്നെ സ്വീകരിക്കും.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ