2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അക്രമിയുടെ അവസാനം

സങ്കീർത്തനം 52
 1. ശക്തനായ മനുഷ്യാ, ദൈവഭക്തർക്കെതിരേ
                 ചെയ്ത ദുഷ്ടതയിൽ
    നീ എന്തിനഹങ്കരിക്കുന്നു?
2.     ദിവസം മുഴുവനും നീ വിനാശം നിരൂപിക്കുന്നു;
        വഞ്ചകാ, നിന്റെ നാവ് മൂർച്ചയുള്ള
                      ക്ഷൗരക്കത്തി പോലെയാണ്.
3. നന്മയേക്കാൾ തിന്മയും സത്യത്തേക്കാൾ വ്യാജവും
                       നീ ഇഷ്ടപ്പെടുന്നു.
4.     വഞ്ചന നിറഞ്ഞ നാവേ, വിനാശകരമായ
                                      വാക്കുകളാണ് നിനക്കിഷ്ടം.
5. ദൈവം നിന്നെ എന്നെന്നേയ്ക്കുമായി തകർക്കും.
    നിന്റെ കൂടാരത്തിൽ നിന്ന് അവിടുന്ന് നിന്നെ
                                   വലിച്ചെടുത്ത് ചീന്തിക്കളയും;
    ജീവിക്കുന്നവരുടെ നാട്ടിൽ നിന്ന് നിന്നെ അവിടുന്ന്
                     വേരോടെ പിഴുതുകളയും.
6.     നീതിമാന്മാർ അതുകണ്ടു ഭയപ്പെടും;
        അവനെ പരിഹസിച്ചു് അവർ പറയും:
7. ഇതാ, ദൈവത്തിൽ ശരണം വയ്ക്കാത്ത മനുഷ്യൻ;
    സ്വന്തം സമ്പദ്സമൃദ്ധിയിൽ വിശ്വാസമർപ്പിച്ചവൻ;
    അക്രമത്തിൽ അഭയം തേടിയവൻ.
8. ദൈവത്തിന്റെ ഭവനത്തിൽ തഴച്ചു വളരുന്ന
                          ഒലിവുമരം പോലെയാണു ഞാൻ;
    ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എന്നേയ്ക്കും
                           ആശ്രയിക്കുന്നു.
9.      അങ്ങ് നൽകിയ അനുഗ്രഹങ്ങളെ പ്രതി ഞാൻ
                            എന്നേയ്ക്കും അവിടുത്തോടു നന്ദി പറയും;
         അങ്ങയുടെ ഭക്തരുടെ മുമ്പിൽ ഞാൻ അങ്ങയുടെ
                           നാമം പ്രകീർത്തിക്കും;
         എന്തെന്നാൽ അതു ശ്രേഷ്ഠമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ