2014, ജൂൺ 17, ചൊവ്വാഴ്ച

ദുഷ്ടനിൽ നിന്നു രക്ഷിക്കണമേ

സങ്കീർത്തനം 140 

1. കർത്താവേ,  ദുഷ്ടനിൽ നിന്ന് എന്നെ  
                മോചിപ്പിക്കണമേ!
    അക്രമികളിൽ നിന്ന് എന്നെ 
                        കാത്തുകൊള്ളേണമേ!
2. അവർ തിന്മ നിരൂപിക്കുകയും നിരന്തരം
        കലഹമിളക്കി വിടുകയും ചെയ്യുന്നു. 
3. അവർ തങ്ങളുടെ നാവ് സർപ്പത്തിന്റെ 
         നാവുപോലെ മൂർച്ചയുള്ളതാക്കുന്നു ;
    അവരുടെ അധരങ്ങൾക്കു കീഴിൽ 
            അണലിയുടെ വിഷമുണ്ട്‌.
4. കർത്താവേ, ദുഷ്ടരുടെ കൈകളിൽ നിന്ന് 
       എന്നെ കാത്തുകൊള്ളേണമേ!
    എന്നെ വീഴിക്കാൻ നോക്കുന്ന 
          അക്രമികളിൽ നിന്ന് എന്നെ 
                 രക്ഷിക്കണമേ!
5. ഗർവിഷ്ഠർ എനിക്കു കെണിവെച്ചിരിക്കുന്നു;
    അവർ എനിക്കു വല വിരിച്ചിരിക്കുന്നു;
    വഴിയരികിൽ അവർ എനിക്കു 
               കുടുക്കൊരുക്കിയിരിക്കുന്നു.  
6. കർത്താവിനോടു ഞാൻ പറയുന്നു: അവിടുന്നാണ് 
                          എന്റെ ദൈവം;
    കർത്താവേ, എന്റെ യാചനകളുടെ സ്വരം 
              ശ്രവിക്കണമേ!