2011, മേയ് 22, ഞായറാഴ്‌ച

ഈശോ പിതാവിലേക്കുള്ള വഴി


നിങ്ങളുടെ ഹൃദയം അസ്വസ്ഥതമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലമൊരുക്കിക്കഴിയുമ്പോൾ, ഞാൻ       ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം. തോമസ് പറഞ്ഞു; കർത്താവേ, നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞു കൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? ഈശോ  പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു് വരുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ നിങ്ങളവനെ അറിയുന്നു. നിങ്ങൾ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു; കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരിക. ഞങ്ങൾക്കു് അതുമതി. ഈശോ   പറഞ്ഞു: ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെക്കാണുന്നവൻ പിതാവിനെക്കാണുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരിക എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല. പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ‍ ചെയ്യുകയാണ്. ഞാൻ പിതാവിലും പിതാവ്  എന്നിലുമാണെന്നു ഞാൻ പറയുന്നത് വിശ്വസിക്കുവിൻ. അല്ലെങ്കിൽ പ്രവൃത്തികൾ‍ മൂലം വിശ്വസിക്കുവിൻ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന  പ്രവൃത്തികൾ‍  ചെയ്യും. ഞാൻ പിതാവിന്റെ  അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയേക്കാൾ വലിയവയും അവൻ ചെയ്യും. നിങ്ങൾ  എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവ്  പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ 
പ്രവർത്തിക്കും. എന്റെ നാമത്തിൽ  നിങ്ങൾ  എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും. 

(ജോൺ: 14. 1-14)

സങ്കീർത്തനം 27

കർത്താവിൽ ആശ്രയം

1. കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്;
                ഞാൻ ആരെ ഭയപ്പെടണം?
   കർത്താവ് എന്റെ ജീവിതത്തിനു                                                 കോട്ടയാണ്;
   ഞാൻ ആരെ പേടിക്കണം?
2.    എതിരാളികളും ശത്രുക്കളുമായ                                                         ദുർവൃത്തർ
          ദുരാരോപണങ്ങളുമായി എന്നെ                                             ആക്രമിക്കുമ്പോൾ,
       അവർ തന്നെ കാലിടറി വീഴും.
3. ഒരു സൈന്യം തന്നെ എനിക്കെതിരേ
                                   പാളയമടിച്ചാലും
    എന്റെ ഹൃദയം ഭയമറിയുകയില്ല.
    എനിക്കെതിരേ യുദ്ധമുണ്ടായാലും
    ഞാൻ ആത്മധൈര്യം വെടിയുകയില്ല.
4.    ഒരു കാര്യം ഞാൻ  കർത്താവിനോട്
                                     അപേക്ഷിക്കുന്നു;
      ഒരു കാര്യം മാത്രം ഞാൻ തേടുന്നു.
      കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും
      കർത്താവിന്റെ ആലയത്തിൽ അവിടുത്തെ
                              ഹിതം ആരായാനും വേണ്ടി
       ജീവിതകാലം മുഴുവൻ അവിടുത്തെ
             ആലയത്തിൽ വസിക്കാൻ തന്നെ.
5. ക്ളേശകാലത്ത് അവിടുന്ന് തന്റെ                                                       ആലയത്തിൽ
                  എനിക്കഭയം നൽകും;
    തന്റെ കൂടാരത്തിനുള്ളിൽ എന്നെ                                                        ഒളിപ്പിക്കും;
    എന്നെ ഉയർന്ന പാറമേൽ നിർത്തും.
6.  എന്നെ വലയം ചെയ്യുന്ന ശത്രുക്കളുടെ 
                             മുകളിൽഎന്റെ                                                               ശിരസ്സുയർന്നുനിൽക്കും;
         ആഹ്ളാദാരവത്തോടെ അവിടുത്തെ                                       കൂടാരത്തിൽ 
                                ഞാൻ  ബലികളർപ്പിക്കും.
         ഞാൻ വാദ്യഘോഷത്തോടെ 
                              കർത്താവിനെ സ്തുതിക്കും.
7. കർത്താവേ, ഞാൻ ഉച്ചത്തിൽ
                    വിളിച്ചപേക്ഷിക്കുമ്പോൾ
    അവിടുന്ന് കേൾക്കണമേ!
    കാരുണ്യപൂർവ്വം എനിക്കുത്തരമരുളേണമേ!
8.      എന്റെ മുഖം തേടുവിൻ എന്ന് 
                               അവിടുന്നു കൽപ്പിച്ചു;
         കർത്താവേ, അങ്ങയുടെ മുഖം ഞാൻ 
                          തേടുന്നു എന്ന്
         എന്റെ ഹൃദയം അങ്ങയോട് മന്ത്രിക്കുന്നു.
9. അങ്ങയുടെ മുഖം എന്നിൽനിന്ന്
                                         മറച്ചുവയ്ക്കരുതേ;
    എന്റെ സഹായകനായ ദൈവമേ,                                                      അങ്ങയുടെ 
          ദാസനെ കോപത്തോടെ                                                               തള്ളിക്കളയരുതേ!
    എന്റെ രക്ഷകനായ ദൈവമേ, എന്നെ 
       തിരസ്കരിക്കരുതേ! എന്നെ                                                                 കൈവെടിയരുതേ!
10.      അപ്പനും അമ്മയും എന്നെ                                                                 ഉപേക്ഷിച്ചാലും
                     കർത്താവ് എന്നെ കൈക്കൊള്ളും.
11. കർത്താവേ, അങ്ങയുടെ വഴി എനിക്കു
                                          കാണിച്ചുതരണമേ!
      എനിക്കു ശത്രുക്കളുള്ളതിനാൽ എന്നെ
              നിരപ്പായ വഴിയിലൂടെ നയിക്കണമേ.
12.     വൈരികളുടെ ഇഷ്ടത്തിന് എന്നെ
                                         വിട്ടുകൊടുക്കരുതേ;
          കള്ളസാക്ഷികൾ എനിക്കെതിരേ 
                                          ഉയർന്നിരിക്കുന്നു;
          അവർ ക്രൂരത നിശ്വസിക്കുന്നു.
13. ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിന്റെ 
                       നന്മ കാണാമെന്നു ഞാൻ                                                             വിശ്വസിക്കുന്നു.
14.     കർത്താവിൽ  പ്രത്യാശയർപ്പിക്കുവിൻ; 
               ദുർബ്ബലരാകാതെ                                                                             ധൈര്യമവലംബിക്കുവിൻ;
          കർത്താവിനു വേണ്ടി കാത്തിരിക്കുവിൻ.


2011, മേയ് 20, വെള്ളിയാഴ്‌ച

ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്


പ്രാർത്ഥന

ഓ! ആരാദ്ധ്യനായ ദൈവമേ, രക്ഷകനായ ഈശോയെ, അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ, എന്റെ സത്യപ്രകാശമായിരിക്കേണമേ. ഓ! വിശുദ്ധ കുരിശേ, എന്റെ ആത്മാവിനെ സദ്ചിന്തകൾ കൊണ്ടു നിറയ്ക്കണമേ. ഓ! വിശുദ്ധ കുരിശേ, എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എന്നെ രക്ഷിക്കണമേ. എനിക്കു നിത്യജീവൻ നൽകണമേ. ഓ! ക്രൂശിതനായ നസ്രായക്കാരൻ ഈശോയേ, ഇപ്പോഴും എപ്പോഴും എന്റെമേൽ കരുണയായിരിക്കേണമേ. നിത്യജീവിതത്തിലേക്കു നയിക്കുന്ന നമ്മുടെ 
കർത്താവീശോമിശിഹായുടെ തിരുരക്തത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും 
സ്വർഗ്ഗാരോഹണത്തിന്റെയും പൂജിത ബഹുമാനത്തിനായി ഈശോമിശിഹാ ക്രിസ്തുമസ്സ് ദിവസം ജനിച്ചുവെന്നും ദുഃഖവെള്ളിയാഴ്ച അവിടുന്ന് കുരിശിൽ  തൂങ്ങി മരിച്ചുവെന്നും നിക്കോദേമൂസും ജോസഫും കർത്താവിന്റെ തിരുശ്ശരീരം കുരിശിൽ നിന്നിറക്കി സംസ്കരിച്ചുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. കർത്താവായ ഈശോയേ, എന്നിൽ കനിയണമേ. പരിശുദ്ധഅമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഭയം കൂടാതെ കുരിശു വഹിക്കാനുള്ള ശക്തി അങ്ങയുടെ കുരിശിന്റെ സഹനത്തിലൂടെ എനിക്കു നൽകണമേ. അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു നൽകണമേ. ആമേൻ.


(ഈ പ്രാർത്ഥന ഭക്തിപൂർവ്വം ചൊല്ലുന്നവർ, പെട്ടെന്നുള്ള മരണത്തിൽ നിന്ന് രക്ഷനേടും.   പ്രസവവേദനയുടെ സമയത്ത് ഈ പ്രാർത്ഥന ചൊല്ലിയാൽ സുഖപ്രസവം ലഭിക്കും. ജനിച്ച കുഞ്ഞിന്റെ വലതുഭാഗത്തു് ഈ പ്രാർത്ഥന വയ്ക്കുകയാണെങ്കിൽ കുഞ്ഞിന് യാതൊരു ഉപദ്രവവും ഏൽക്കുകയില്ല.)