2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

പാപം വർജ്ജിക്കുക

പ്രഭാഷകൻ 21

1. മകനേ, നീ പാപം ചെയ്തിട്ടുണ്ടോ?
    ഇനി ചെയ്യരുത്.
    പഴയ പാപങ്ങളിൽ നിന്നുള്ള മോചനത്തിനായി
                           പ്രാർത്ഥിക്കുക.
2.       സർപ്പത്തിൽ നിന്നെന്നപോലെ
          പാപത്തിൽ നിന്ന് ഓടിയകലുക;
          അടുത്തു ചെന്നാൽ അതു കടിക്കും;
          അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ്;
          അതു ജീവൻ അപഹരിക്കും.
3. നിയമലംഘനം ഇരുവായ്ത്തലവാൾ പോലെയാണ്;
    അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല.
4.       ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു;
          അതുപോലെ അക്രമിയുടെ ഭവനം
                                        ശൂന്യമായിത്തീരുന്നു.
5. ദരിദ്രന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു;
    അവനു നീതി ലഭിക്കാൻ വൈകുകയില്ല.
6.       ശാസന വെറുക്കുന്നവൻ പാപികളുടെ
                             വഴിയിലാണ്;
          കർത്താവിനെ ഭയപ്പെടുന്നവൻ ഹൃദയം കൊണ്ടു
                               പശ്ചാത്തപിക്കുന്നു.
7. വാക് ചാതുര്യമുള്ളവൻ പ്രശസ്തി നേടുന്നു;
    ജ്ഞാനി തന്റെ പാളിച്ച കണ്ടുപിടിക്കുന്നു.
8.       അന്യന്റെ പണം കൊണ്ടു വീടു പണിയുന്നവൻ
                 തന്റെ ശവകുടീരത്തിനു കല്ലു
                       ശേഖരിക്കുന്നവനെപ്പോലെയാണ്.
9. ദുഷ്ടരുടെ സമൂഹം ചണനാരു കൂട്ടിവെച്ചതു 

                     പോലെയാണ്;
    അവർ അഗ്നിയിൽ എരിഞ്ഞുതീരും.
10.      പാപിയുടെ പാത കല്ലുപാകി
                           മിനുസപ്പെടുത്തിയിരിക്കുന്നു;
          അതവസാനിക്കുന്നത് പാതാളത്തിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ