2011, നവംബർ 7, തിങ്കളാഴ്‌ച

സങ്കീർത്തനം 64 - കുടിലബുദ്ധിയെ തകർക്കണമേ!

1. ദൈവമേ, എന്റെ ആവലാതി കേൾക്കണമേ!
    ശത്രുഭയത്തിൽ നിന്ന് എന്റെ ജീവനെ
                                             രക്ഷിക്കണമേ!
2. ദുഷ്ടരുടെ ഗൂഢാലോചനകളിൽ നിന്നും
    ദുഷ്ക്കർമ്മികളുടെ കുടിലതന്ത്രങ്ങളിൽ നിന്നും
                   എന്നെ മറയ്ക്കണമേ!
3. അവർ തങ്ങളുടെ നാവുകൾ വാളുപോലെ
                  മൂർച്ചയുള്ളതാക്കുന്നു;
    അവർ പരുഷവാക്കുകൾ അസ്ത്രംപോലെ
                         തൊടുക്കുന്നു. 
 4. അവർ നിർദ്ദോഷരെ ഒളിഞ്ഞിരുന്ന് എയ്യുന്നു;
    പെട്ടെന്ന് കൂസലെന്യേ എയ്യുന്നു.
5. അവർ തങ്ങളുടെ ദുഷ്ടലക്ഷ്യത്തിൽ
                                       ഉറച്ചു നിൽക്കുന്നു;
    എവിടെ കെണി വയ്ക്കണമെന്ന് അവർ
                                            ആലോചിക്കുന്നു;
    അവർ വിചാരിക്കുന്നു, ആർ നമ്മെക്കാണും?
6. നമ്മുടെ കുറ്റകൃത്യങ്ങൾ ആരു കണ്ടുപിടിക്കും?
    കൗശലപൂർവമാണ് നാം കെണിയൊരുക്കിയത്;
    മനുഷ്യന്റെ അന്തരംഗവും ഹൃദയവും
                                          എത്ര അഗാധം!
7. എന്നാൽ ദൈവം അവരുടെമേൽ
                                             അസ്ത്രമയയ്ക്കും;
    നിനച്ചിരിക്കാതെ അവർ മുറിവേൽക്കും.
8. അവരുടെ നാവു നിമിത്തം അവിടുന്ന്
                         അവർക്ക് വിനാശം വരുത്തും;
    കാണുന്നവരെല്ലാം അവരെ പരിഹസിച്ചു
                        തലകുലുക്കും.
9. അപ്പോൾ സകലരും ഭയപ്പെടും;
    അവർ ദൈവത്തിന്റെ പ്രവൃത്തിയെ
           പ്രഘോഷിക്കും; അവിടുത്തെ
                   പ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കും.
10. നീതിമാൻ കർത്താവിൽ സന്തോഷിക്കട്ടെ!
      അവൻ കർത്താവിൽ അഭയം തേടട്ടെ!
      പരമാർത്ഥഹൃദയർ അഭിമാനം കൊള്ളട്ടെ!

2 അഭിപ്രായങ്ങൾ:

  1. ജീസസ്സ്..........
    ഒരു വശം താഴും ത്രാസുമായ്
    സങ്കീർത്തനമെന്നെഴുതി മറ്റുള്ളവരെയപമാനിക്കും
    പാപിയായ ഈ കുസുമെമെന്ന് പേരായ
    ബ്ലോഗറോടും കുരിശിൽ കിടന്നു
    നീ പൊറുത്തേയ്ക്കുക...

    മറുപടിഇല്ലാതാക്കൂ
  2. "സങ്കീർത്തന"മെന്നാലെന്തെന്നറിയാതെ
    സങ്കോചമെന്യേ വിധിക്കുന്ന സോദരാ(രീ)
    നന്ദി ചൊല്ലുന്നു ഹൃദയപൂർവ്വം
    നല്ലവനാം(ളാം) നിൻ പ്രാർത്ഥനയ്ക്കായ്...

    മറുപടിഇല്ലാതാക്കൂ