2011, നവംബർ 11, വെള്ളിയാഴ്‌ച

സങ്കീർത്തനം 66 - കർത്താവിനെ സ്തുതിക്കുവിൻ

 (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

കർത്താവിനെ സ്തുതിക്കുവിൻ


1. ഭൂവാസികളേ, ആഹ്ളാദത്തോടെ
                  കർത്താവിനെ സ്തുതിക്കുവിൻ.
2. അവിടുത്തെ നാമത്തിന്റെ മഹത്വം
                               പ്രകീർത്തിക്കുവിൻ;
    സ്തുതികളാൽ അവിടുത്തെ
                    മഹത്വപ്പെടുത്തുവിൻ.
3. അവിടുത്തെ പ്രവൃത്തികൾ എത്ര
               ഭീതിജനകം!
    അങ്ങയുടെ ശക്തിപ്രഭാവത്താൽ
           ശത്രുക്കൾ അങ്ങേയ്ക്കു കീഴടങ്ങും.
4. ഭൂവാസികൾ മുഴുവൻ അവിടുത്തെ
                                        ആരാധിക്കുന്നു;
     അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു;
     അങ്ങയുടെ നാമത്തിനു് സ്തോത്രമാലപിക്കുന്നു.
  5. ദൈവത്തിന്റെ പ്രവൃത്തികൾ
                        വന്നുകാണുവിൻ;
    മനുഷ്യരുടെയിടയിൽ അവിടുത്തെ 

               പ്രവൃത്തികൾ ഭീതിജനകമാണ്.
6. അവിടുന്ന് സമുദ്രത്തെ ഉണങ്ങിയ
                നിലമാക്കി;
    അവർ അതിലൂടെ നടന്നുനീങ്ങി.
    അവിടെ നമ്മൾ ദൈവത്തിൽ 

                                     സന്തോഷിച്ചു.
7. അവിടുന്ന് തന്റെ ശക്തിയിൽ എന്നേയ്ക്കും
       വാഴും; അവിടുന്ന് ജനതകളെ നിരീക്ഷിക്കുന്നു;
    കലഹപ്രിയർ അഹങ്കരിക്കാതിരിക്കട്ടെ!

  8. ജനതകളേ, കർത്താവിനെ വാഴ്ത്തുവിൻ;
    അവിടുത്തെ സ്തുതിക്കുന്ന സ്വരം
                  ഉയരട്ടെ!
9. അവിടുന്ന് നമ്മുടെ ജീവൻ കാത്തുപാലിക്കുന്നു;
    നമുക്കു കാലിടറാൻ അവിടുന്ന്
                                     സമ്മതിക്കയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ