2011, നവംബർ 5, ശനിയാഴ്‌ച

ദൈവത്തിനുവേണ്ടി ദാഹിക്കുന്നു

സങ്കീർത്തനം 63
 
1. ദൈവമേ, അവിടുന്നാണ് എന്റെ ദൈവം;
                ഞാനങ്ങയെ തേടുന്നു.
   എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു.
   ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ
           എന്റെ ശരീരം അങ്ങയെക്കാണാതെ
                                 തളരുന്നു.
2. അങ്ങയുടെ ശക്തിയും മഹത്വവും ദർശിക്കാൻ
         ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു.
3. അങ്ങയുടെ കാരുണ്യം ജീവനെക്കാൾ
                      കാമ്യമാണ്;
   എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
4. എന്റെ ജീവിതകാലം മുഴുവൻ
               ഞാനങ്ങയെ പുകഴ്ത്തും.
    ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം
                 വിളിച്ചപേക്ഷിക്കും.
5. കിടക്കയിൽ ഞാനങ്ങയെ ഓർക്കുകയും
6. രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ച്
                 ധ്യാനിക്കുകയും ചെയ്യുമ്പോൾ,
    ഞാൻ മജ്ജയും മേദസ്സും കൊണ്ടെന്നപോലെ
                        സംതൃപ്തിയടയുന്നു.

     എന്റെ അധരങ്ങൾ അങ്ങേയ്ക്ക്
                      ആനന്ദഗാനം ആലപിക്കും.
 7. അവിടുന്ന് എന്റെ സഹായമാണ്;
     അങ്ങയുടെ ചിറകിൻകീഴിൻ ഞാൻ
                  ആനന്ദിക്കും.
8. എന്റെ ആത്മാവ് അങ്ങയോട്
                      ഒട്ടിച്ചേർന്നിരിക്കുന്നു;
    അങ്ങയുടെ വലതുകൈ എന്നെ
                             താങ്ങിനിർത്തുന്നു.
9. എന്റെ ജീവൻ നശിപ്പിക്കാൻ 

                                  നോക്കുന്നവർ
    ഭൂമിയുടെ അഗാധഗർത്തങ്ങളിൽ പതിക്കും.
10. അവർ വാളിന് ഇരയാകും;
      അവർ കുറുനരികൾക്കു ഭക്ഷണമാകും.
11. എന്നാൽ രാജാവ് ദൈവത്തിൽ
                                      സന്തോഷിക്കും;
      അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നവർ
                അഭിമാനം കൊള്ളും;
      നുണയരുടെ വായ് അടഞ്ഞുപോകും.

1 അഭിപ്രായം: