2011, നവംബർ 21, തിങ്കളാഴ്‌ച

സങ്കീര്‍ത്തനം 68 - ദൈവത്തിന്റെ ജൈത്രയാത്ര

                                                                           (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന 
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീര്‍ത്തനം 68

1. ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! 
    അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ!
    അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ 
                  മുന്‍പില്‍ നിന്ന് ഓടിപ്പോകട്ടെ!

 2. കാറ്റില്‍ പുകയെന്നപോലെ അവരെ 
                             തുരത്തണമേ!
     അഗ്നിയില്‍ മെഴുക് ഉരുകുന്നതുപോലെ 
     ദുഷ്ടര്‍ ദൈവസന്നിധിയില്‍ 
                                            നശിച്ചുപോകട്ടെ!

 3. നീതിമാന്മാര്‍ സന്തോഷഭരിതരാകട്ടെ!
     ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ!
     അവര്‍ ആനന്ദം കൊണ്ട് മതി മറക്കട്ടെ !

4.  ദൈവത്തിനു സ്തുതി പാടുവിന്‍;
     അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍;
     മേഘങ്ങളില്‍ സഞ്ച രിക്കുന്നവന് 
                                 സ്തോത്രങ്ങളാലപിക്കുവിന്‍;
     കര്‍ത്താവ് എന്നാണ് അവിടുത്തെ നാമം.
     അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ