2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ദൈവം സുശക്തഗോപുരം

സങ്കീർത്തനം 61

1. ദൈവമേ, എന്റെ നിലവിളി കേൾക്കണമേ!
    എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ!
2. ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ
          അതിർത്തിയിൽ നിന്ന് അവിടുത്തോടു
                    വിളിച്ചപേക്ഷിക്കുന്നു;
    എനിക്ക് അപ്രാപ്യമായ പാറയിൽ
                 എന്നെ കയറ്റിനിർത്തണമേ!
3. അങ്ങാണ് എന്റെ രക്ഷാകേന്ദ്രം;
    ശത്രുക്കൾക്കെതിരേയുള്ള സുശക്തഗോപുരം.
4. ഞാൻ അങ്ങയുടെ കൂടാരത്തിൽ
                      എന്നേയ്ക്കും വസിക്കട്ടെ!
    അങ്ങയുടെ ചിറകിൻകീഴിൻ ഞാൻ
                         സുരക്ഷിതനായിരിക്കട്ടെ!
5. ദൈവമേ, അങ്ങ് എന്റെ നേർച്ചകൾ സ്വീകരിച്ചു;
    അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള
              അവകാശം എനിക്കു നൽകി.
6. രാജാവിന് ദീർഘായുസ്സ് നൽകണമേ!
    അവന്റെ സംവൽസരങ്ങൾ തലമുറകളോളം
                  നിലനിൽക്കട്ടെ!
7. ദൈവസന്നിധിയിൽ അവൻ എന്നേയ്ക്കും
                    സിംഹാസനസ്ഥനായിരിക്കട്ടെ!
    അവിടുത്തെ കാരുണ്യവും വിശ്വസ്തതയും
           അവനെ കാത്തുസൂക്ഷിക്കട്ടെ!
8. അപ്പോൾ ഞാൻ അവിടുത്തെ നാമത്തെ
         എന്നേയ്ക്കും പാടിപ്പുകഴ്ത്തും;
    അങ്ങനെ ഞാൻ എന്റെ നേർച്ച ദിനംതോറും
                               നിറവേറ്റും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ