2011, ഡിസംബർ 22, വ്യാഴാഴ്‌ച

ദൈവം വിധികര്‍ത്താവ്

സങ്കീർത്തനം 75  

 1. ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു നന്ദി
                       പറയുന്നു;
    ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞതയർപ്പിക്കുന്നു;
    ഞങ്ങൾ അങ്ങയുടെ നാമം
        വിളിച്ചപേക്ഷിക്കുകയും അങ്ങയുടെ
            അത്ഭുതപ്രവൃത്തികളെ പ്രകീർത്തിക്കുകയും
                               ചെയ്യുന്നു.
2. ഞാൻ നിർണ്ണയിച്ച സമയമാകുമ്പോൾ ഞാൻ
                നീതിയോടെ വിധിക്കും.
3. ഭൂമി സകല നിവാസികളോടും കൂടെ പ്രകമ്പനം
          കൊള്ളുമ്പോൾ, ഞാനാണു് അതിന്റെ തൂണുകളെ
                        ഉറപ്പിച്ചു നിർത്തുന്നത്.
4. വൻപു പറയരുതെന്ന് അഹങ്കാരികളോടും
                         കൊമ്പുയർത്തരുതെന്ന് ദുഷ്ടരോടും
                                   ഞാൻ പറയുന്നു.
5. ആകാശത്തിനെതിരേ കൊമ്പുയർത്തരുത്;
                        ഗർവ്വോടെ സംസാരിക്കുകയുമരുത്.
6. കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ
          മരുഭൂമിയിൽ നിന്നോ അല്ല ഉയർച്ച
                                 വരുന്നത്.
7. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും
               ചെയ്യുന്ന വിധി നടപ്പാക്കുന്നത്
                            ദൈവമാണ്.
8. നുരഞ്ഞുപൊന്തുന്ന വീര്യമേറിയ വീഞ്ഞു നിറഞ്ഞ
         പാനപാത്രം കർത്താവിന്റെ കൈയിലുണ്ട്;
    അവിടുന്ന് അതു പകർന്നു കൊടുക്കും;
     ഭൂമിയിലെ സകല ദുഷ്ടരും അതു മട്ടുവരെ
                 ഊറ്റിക്കുടിക്കും.
9. എന്നാൽ ഞാൻ എന്നേയ്ക്കും ആഹ്ളാദിക്കും;
    യാക്കോബിന്റെ ദൈവത്തിന് ഞാൻ
           സ്തുതിഗീതമാലപിക്കും.
10. ദുഷ്ടരുടെ കൊമ്പുകൾ അവിടുന്ന് വിച്ഛേദിക്കും;
        നീതിമാന്മാരുടെ കൊമ്പുകൾ ഉയർത്തപ്പെടും.

1 അഭിപ്രായം: