2011, ഫെബ്രുവരി 13, ഞായറാഴ്‌ച

സങ്കീർത്തനം 23

1.  കർത്താവാണ് എന്റെ ഇടയൻ;
    എനിക്കൊന്നിനും  കുറവുണ്ടാകയില്ല.
2.      പച്ചയായ പുൽത്തകിടിയിൽ 
         അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
         പ്രശാന്തമായ ജലാശയത്തിലേക്ക്
         അവിടുന്ന് എന്നെ നയിക്കുന്നു.
3.  അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു;
     തന്റെ നാമത്തെ പ്രതി നീതിയുടെ
     പാതയിൽ എന്നെ നയിക്കുന്നു.
4.      മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണു്
        ഞാൻ നടക്കുന്നതെങ്കിലും,
        അവിടുന്ന് കൂടെയുള്ളതിനാൽ
        ഞാൻ ഭയപ്പെടുകയില്ല;
        അങ്ങയുടെ ഊന്നുവടിയും ദണ്ഡും
        എനിക്ക് ഉറപ്പേകുന്നു.
5. എന്റെ ശത്രുക്കളുടെ മുമ്പിൽ
    അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;
    എന്റെ ശിരസ്സു് തൈലം കൊണ്ട്
    അഭിഷേകം ചെയ്യുന്നു;
    എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു;
6.      അവിടുത്തെ നന്മയും കരുണയും
         ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും;
        കർത്താവിന്റെ ആലയത്തിൽ
        ഞാൻ  എന്നേക്കും വസിക്കും.

1 അഭിപ്രായം: