2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

സങ്കീർത്തനം12 - കാപട്യം നിറഞ്ഞ ലോകം


1. കർത്താവേ, സഹായിക്കേണമേ;
   ദൈവഭക്തർ ഇല്ലാതായിരിക്കുന്നു;
   മനുഷ്യമക്കളിൽ വിശ്വസ്തരാരും ഇല്ലാതായി.
2.    ഓരോരുത്തരും അയൽക്കാരനോട് 
                                  അസത്യം പറയുന്നു;
      അവരുടെ അധരങ്ങളിൽ മുഖസ്തുതിയും
                      ഹൃദയത്തിൽ കാപട്യവുമാണ്.
3. മുഖസ്തുതി പറയുന്ന അധരങ്ങളെയും
                വീമ്പിളക്കുന്ന നാവിനെയും 
   കർത്താവ് ഛേദിച്ചുകളയട്ടെ.
4.     നാവുകൊണ്ടു ഞങ്ങൾ ജയിക്കും;
       അധരങ്ങൾ ഞങ്ങൾക്കു തുണയുണ്ട്;
       ആരുണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ
                               എന്ന് അവർ പറയുന്നു.
5. എന്നാൽ കർത്താവ്  അരുളിച്ചെയ്യുന്നു;
    ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു;
    പാവങ്ങൾ നെടുവീർപ്പിടുന്നു;
    അതിനാൽ അവർ ആശിക്കുന്ന അഭയം
                            ഞാൻ അവർക്കു നൽകും.
6.       കർത്താവിന്റെ വാഗ്ദാനങ്ങൾ നിർമ്മലമാണ്;
          ഉലയിൽ ഏഴാവർത്തി ശുദ്ധി ചെയ്തെടുത്ത 
                                                 വെള്ളിയാണ്.
7. കർത്താവേ, ഞങ്ങളെ  കാത്തുകൊള്ളേണമേ!
    ഈ തലമുറയിൽ നിന്നു ഞങ്ങളെ  
                                 കാത്തുകൊള്ളേണമേ!
8.       ദുഷ്ടർ എങ്ങും പരതിനടക്കുന്നു;
          മനുഷ്യപുത്രരുടെ ഇടയിൽ
                            നീചത്വം ആദരിക്കപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ