2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

സങ്കീർത്തനം 1

1. ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
   പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ
   പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
   ചെയ്യാത്തവൻ ഭാഗ്യവാൻ.
2.       അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്;
          രാവും പകലും അവൻ അതിനെക്കുറിച്ച് ധ്യാനിക്കുന്നു.
3. നീർച്ചാലിനരികെ നട്ടതും
    യഥാകാലം ഫലം തരുന്നതും
    ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണവൻ.
    അവന്റെ പ്രവൃത്തികൾ സഫലമാകുന്നു
4.    ദുഷ്ടർ ഇങ്ങനെയല്ല; കാറ്റു പറത്തുന്ന
       പതിരു പോലെയാണ് അവർ.
5.  ദുഷ്ടർക്ക് ന്യായവിധിയെ നേരിടാൻ കഴിയുകയില്ല.
     പാപികൾക്കു നീതിമാന്മാരുടെ ഇടയിൽ
     ഉറച്ചുനിൽക്കാനും കഴിയുകയില്ല.
6.     കർത്താവ് നീതിമാന്മാരുടെ  മാർഗ്ഗം അറിയുന്നു;
        ദുഷ്ടരുടെ  മാർഗ്ഗം നാശത്തിൽ അവസാനിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ