2011, ഫെബ്രുവരി 23, ബുധനാഴ്‌ച

സങ്കീർത്തനം 14 - ദൈവനിഷേധകന്റെ മൗഢ്യം


1. ദൈവമില്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
   മ്ളേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു.
   നന്മ ചെയ്യുന്നവര്‍ ആരുമില്ല.
2.      കർത്താവ് സ്വർഗ്ഗത്തിൽനിന്നു
                        മനുഷ്യമക്കളെ നോക്കുന്നു;
        ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന്
                           അവിടുന്ന് ആരായുന്നു.
3. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി;
    നന്മ ചെയ്യുന്നവനില്ല; ഒരുവൻ പോലുമില്ല.
4.     ഈ അധർമ്മികൾക്കു ബോധമില്ലേ?
        ഇവർ എന്റെ ജനത്തെ അപ്പം പോലെ
                                             തിന്നൊടുക്കുന്നു;
        ഇവർ  കർത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല.
5. അവിടെ അവരെ പരിഭ്രാന്തി പിടികൂടും;
    എന്തെന്നാൽ ദൈവം നീതിമാന്മാരോടു
                                                           കൂടെയാണ്.
6.     നിങ്ങൾ  ദരിദ്രന്റെ  പ്രതീക്ഷകളെ
                                           തകർക്കാൻ നോക്കും;
       എന്നാൽ കർത്താവ്  അവന് അഭയമായുണ്ട്.
7. ഇസ്രായേലിന്റെ വിമോചനം
                 സീയോനിൽനിന്നു വന്നിരുന്നെങ്കിൽ!
   കർത്താവ്  തന്റെ  ജനതയുടെ സുസ്ഥിതി
          പുനഃസ്ഥാപിക്കുമ്പോൾ യാക്കോബ് 
                   ആനന്ദിക്കും; ഇസ്രായേൽ സന്തോഷിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ