2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

സങ്കീർത്തനം 11 - നീതിമാന്റെ ആശ്രയം


1. ഞാൻ കർത്താവിൽ അഭയം തേടുന്നു;
    പക്ഷിയെപ്പോലെ പർവ്വതങ്ങളിൽ പോയി 
                     ഒളിക്കുക എന്ന് നിങ്ങൾക്കെന്നോട്
                                എങ്ങനെ പറയാൻ കഴിയും?
2.      നിഷ്കളങ്കഹൃദയരെ ഇരുട്ടത്തെയ്യാൻ വേണ്ടി
                 ദുഷന്മാർ വില്ലുകുലച്ച്അമ്പു തൊടുത്തിരിക്കുന്നു.
3.അടിത്തറ തകർന്നാൽ നീതിമാൻ എന്തുചെയ്യും?
4.      കർത്താവ് തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്;
         അവിടുത്തെ സിംഹാസനം സ്വർഗ്ഗത്തിലാണ്.
         അവിടുത്തെ  കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു;
         അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
5. കർത്താവ് നീതിമാനെയും ദുഷ്ടനെയും 
                                      പരിശോധിക്കുന്നു;
    അക്രമം ഇഷ്ടപ്പെടുന്നവനെ
                     അവിടുന്ന് വെറുക്കുന്നു.
6.      ദുഷ്ടരുടെ മേൽ അവിടുന്ന്  തീക്കനലും 
                                   ഗന്ധകവും വർഷിക്കും;
        അവരുടെ പാനപാത്രം നിറയെ
                                   ഉഷ്ണക്കാറ്റായിരിക്കും.
7. കർത്താവ് നീതിമാനാണ്; അവിടുന്ന്
                നീതിയുക്തമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു;
   പരമാർത്ഥഹൃദയർ അവിടുത്തെ മുഖം ദർശിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ