2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

സങ്കീർത്തനം 16 - ദൈവം എന്റെ അവകാശം


1. ദൈവമേ, എന്നെ കാത്തുകൊള്ളേണമേ!
   ഞാനങ്ങയിൽ ശരണം വച്ചിരിക്കുന്നു.
2.      അവിടുന്നാണ് എന്റെ കർത്താവ്;
         അങ്ങിൽ നിന്നല്ലാതെ എനിക്കു നന്മയില്ല
                       എന്നു ഞാൻ  കർത്താവിനോടു പറയും.
3. ലോകം വിശുദ്ധരെന്നു കരുതുന്ന 
                        ദേവന്മാർ നിസ്സാരരാണ്;
   അവരിൽ ആനന്ദം കൊള്ളുന്നവർ അഭിശപ്തരാണ്.
4.       അന്യദേവന്മാരെ അനുഗമിക്കുന്നവർ
                     തങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നു;
          ഞാൻ അവർക്കു് രക്തം കൊണ്ട് 
                       പാനീയബലി അർപ്പിക്കുകയില്ല.
          ഞാൻ  അവരുടെ നാമം ഉച്ചരിക്കുകയില്ല.
5. കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
    എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
6.      അഭികാമ്യമായ ദാനമാണ് എനിക്കു്
                                അളന്നുകിട്ടിയിരിക്കുന്നത്;
         വിശിഷ്ടമായ അവകാശം എനിക്കു
                                               ലഭിച്ചിരിക്കുന്നു.
7. എനിക്കു് ഉപദേശം നൽകുന്ന കർത്താവിനെ
                            ഞാൻ  വാഴ്ത്തുന്നു;
    രാത്രിയിലും എന്റെ അന്തരംഗത്തിൽ 
                                പ്രബോധനം നിറയുന്നു.
8.       കർത്താവ് എപ്പോഴും എന്റെ കൺമുമ്പിലുണ്ട്;
          അവിടുന്ന് എന്റെ വലുതുഭാഗത്തുള്ളതുകൊണ്ട്
                              ഞാൻ   കുലുങ്ങുകയില്ല.
9. അതിനാൽ എന്റെ ഹൃദയം സന്തോഷിക്കുകയും
    അന്തരംഗം ആനന്ദം  കൊള്ളുകയും ചെയ്യുന്നു.
    എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
19.      അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല;
           അങ്ങയുടെ പരിശുദ്ധൻ ജീർണ്ണിക്കാൻ
                                               അനുവദിക്കുകയില്ല.
11. അങ്ങ് എനിക്കു് ജീവന്റെ മാർഗ്ഗം
                                      കാണിച്ചുതരുന്നു;
     അങ്ങയുടെ  സന്നിധിയിൽ ആനന്ദത്തിന്റെ 
                                                        പൂർണ്ണതയുണ്ട്;
    അങ്ങയുടെ   വലുതുകൈയിൽ 
                          ശാശ്വതമായ  സന്തോഷമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ