2012, ജനുവരി 21, ശനിയാഴ്‌ച

പീഡിതന്റെ പ്രാർത്ഥന

സങ്കീര്‍ത്തനം 102

 1. കർത്താവേ, എന്റെ പ്രാർത്ഥന
                                     കേൾക്കണമേ!
    എന്റെ നിലവിളി അങ്ങയുടെ
                  സന്നിധിയിൽ എത്തട്ടെ.
2. എന്റെ കഷ്ടതയുടെ ദിനത്തിൽ അങ്ങ്
                 എന്നിൽ നിന്നു മുഖം മറയ്ക്കരുതേ!
    അങ്ങ് എനിക്കു ചെവി തരണമേ!
    ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ വേഗം
                              എനിക്കുത്തരമരുളണമേ!
3. എന്റെ ദിനങ്ങൾ പുക പോലെ
                                  കടന്നുപോകുന്നു;
    എന്റെ അസ്ഥികൾ തീക്കൊള്ളി പോലെ
                            എരിയുന്നു.
4. എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു;
    ഞാൻ ആഹാരം കഴിക്കാൻ മറന്നുപോകുന്നു.
5. കരഞ്ഞു കരഞ്ഞു ഞാൻ എല്ലും തോലുമായി.
6. ഞാൻ മരുഭൂമിയിലെ വേഴാമ്പൽ പോലെയാണ്;
    വിജനപ്രദേശത്തെ മൂങ്ങാ പോലെയും.
7. ഞാൻ ഉറക്കം വരാതെ കിടക്കുന്നു; പുരമുകളിൽ
          തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ
                     ഏകാകിയാണു ഞാൻ.
8. എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ
        നിന്ദിക്കുന്നു;  എന്റെ വൈരികൾ
                എന്റെ പേരു ചൊല്ലി ശപിക്കുന്നു.
9. ചാരം എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു;
          എന്റെ പാനപാത്രത്തിൽ 

                                 കണ്ണീർ കലരുന്നു.
10. അങ്ങയുടെ രോഷവും ക്രോധവും കൊണ്ടുതന്നെ;
     അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞു.
11. സായാഹ്നത്തിലെ നിഴൽ പോലെ
                എന്റെ ദിനങ്ങൾ കടന്നുപോകുന്നു;
      പുല്ലുപോലെ ഞാൻ വാടിക്കരിഞ്ഞു പോകുന്നു.
12. കർത്താവേ, അങ്ങ് എന്നേയ്ക്കും
                       സിംഹാസനസ്ഥനാണ്;
      അങ്ങയുടെ നാമം തലമുറകളോളം
                                        നിലനിൽക്കുന്നു.
13. അവിടുന്ന് എഴുന്നേറ്റു് സീയോനോടു
       കരുണ കാണിക്കും; അവളോടു കൃപ
           കാണിക്കേണ്ട കാലമാണിത്;
      നിശ്ചയിക്കപ്പെട്ട സമയം 

                            വന്നുചേർന്നിരിക്കുന്നു.
  14. അങ്ങയുടെ ദാസർക്ക് അവളുടെ
          കല്ലുകൾ പ്രിയപ്പെട്ടവയാണ്; അവർക്ക്
             അവളുടെ ധൂളിയോട് അലിവു തോന്നുന്നു.
15. ജനതകൾ കർത്താവിന്റെ നാമത്തെ
                    ഭയപ്പെടും;
     ഭൂമിയിലെ രാജാക്കന്മാർ അങ്ങയുടെ
                   മഹത്വത്തേയും.
16. കർത്താവ് സീയോനെ പണിതുയർത്തും;
      അവിടുന്ന് തന്റെ മഹത്വത്തിൽ
                                     പ്രത്യക്ഷപ്പെടും.
17. അഗതികളുടെ പ്രാർത്ഥന അവിടുന്ന്
           പരിഗണിക്കും; അവരുടെ യാചനകൾ
                       നിരസിക്കുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ