2012, ജനുവരി 20, വെള്ളിയാഴ്‌ച

സായാഹ്നപ്രാർത്ഥന

സങ്കീർത്തനം 147
                      (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

1. കർത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
                     വേഗം വരണമേ!
    ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ
                         പ്രാർത്ഥനയ്ക്ക് ചെവി തരണമേ!
2. എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ
                      ധൂപാർച്ചനയായും
    ഞാൻ കൈകളുയർത്തുന്നത്
           സായാഹ്നബലിയായും സ്വീകരിക്കണമേ!
3. കർത്താവേ, എന്റെ നാവിനു്
                              കടിഞ്ഞാണിടണമേ!
    എന്റെ അധരകവാടത്തിന്
                          കാവലേർപ്പെടുത്തണമേ!
4. എന്റെ ഹൃദയം തിന്മയിലേക്കു ചായാൻ
                  സമ്മതിക്കരുതേ!
    അക്രമികളോടു ചേർന്നു് ദുഷ്ക്കർമ്മങ്ങളിൽ
                          മുഴുകാൻ എനിക്കിടയാക്കരുതേ!
     അവരുടെ ഇഷ്ടവിഭവങ്ങൾ രുചിക്കാൻ
                               എനിക്ക് ഇടവരുത്തരുതേ!
5. എന്റെ നന്മയ്ക്കു വേണ്ടി നീതിമാൻ എന്നെ
         പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ!
    എന്നാൽ ദുഷ്ടരുടെ തൈലം എന്റെ ശിരസ്സിനെ
              അഭിഷേകം ചെയ്യാൻ ഇടയാകാതിരിക്കട്ടെ!
      എന്റെ പ്രാർത്ഥന എപ്പോഴും അവരുടെ
                            ദുഷ്പ്രവൃത്തികൾക്കെതിരാണ്.
6. അവരുടെ ന്യായാധിപന്മാർ പാറയിൽ നിന്ന്
                    തള്ളിവീഴ്ത്തപ്പെടും;
    അപ്പോൾ എന്റെ വാക്കു് എത്ര 
           സൗമ്യമായിരുന്നെന്ന്  അവർ അറിയും.
7. വിറകു കീറിയിട്ടിരിക്കുന്നതുപോലെ 
         അവരുടെ അസ്ഥികൾ പാതാളവാതിൽക്കൽ 
                        ചിതറിക്കിടക്കുന്നു.
8. ദൈവമായ കർത്താവേ, എന്റെ ദൃഷ്ടി
              അങ്ങയുടെ നേരെ തിരിഞ്ഞിരിക്കുന്നു;
    അങ്ങയിൽ ഞാൻ അഭയം തേടുന്നു.
9. എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ;
    അവർ എനിക്കൊരുക്കിയ കെണികളിൽ നിന്നും
    ദുഷ്ക്കർമ്മികൾ വിരിച്ച വലകളിൽ നിന്നും
                        എന്നെ കാത്തുകൊള്ളണമേ!
10. ദുഷ്ടർ ഒന്നടങ്കം അവരുടെ തന്നെ വലകളിൽ
            കുരുങ്ങട്ടെ! എന്നാൽ ഞാൻ രക്ഷപ്പെടട്ടെ!

2 അഭിപ്രായങ്ങൾ: