2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ദൈവത്തിനു വേണ്ടി ദാഹിക്കുന്നു

സങ്കീർത്തനം 42
1. നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ
        ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
2.എന്റെ ഹൃദയം  ദൈവത്തിനായി ദാഹിക്കുന്നു;
   ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. 
   എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
              അവിടുത്തെ കാണാൻ കഴിയുക!
3. രാപ്പകൽ കണ്ണീർ എന്റെ ഭക്ഷണമായി;
    എവിടെ നിന്റെ ദൈവം എന്ന് ഓരോരുത്തർ
            നിരന്തരം എന്നോടു ചോദിച്ചു.
4. ജനക്കൂട്ടത്തോടൊപ്പം ഞാൻ പോയി;
    ദേവാലയത്തിലേക്കു ഞാനവരെ
                ഘോഷയാത്രയായി നയിച്ചു;
    ആഹ്ളാദാരവും കൃതജ്ഞതാഗീതങ്ങളും
                          ഉയർന്നു;
    ജനം ആർത്തുല്ലസിച്ചു;
    ഹൃദയം  പൊട്ടിക്കരയുമ്പോൾ ഞാൻ
                ഇതെല്ലാം ഓർക്കുന്നു.
5. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
    നീ എന്തിനു നെടുവീർപ്പിടുന്നു?
    ദൈവത്തിൽ പ്രത്യാശ വയ്ക്കുക.
    എന്റെ സഹായവും ദൈവവുമായ അവിടുത്തെ
          ഞാൻ വീണ്ടും പുകഴ്ത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ