2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

രോഗശയ്യയിൽ ആശ്വാസം

1. ദരിദ്രരോടു ദയ തോന്നുന്നവൻ
               ഭാഗ്യവാൻ;
    കഷ്ടതയുടെ നാളുകളിൽ അവനെ
            കർത്താവ് രക്ഷിക്കും.
2. കർത്താവ് അവനെ പരിപാലിക്കുകയും
          അവന്റെ ജീവൻ സംരക്ഷിക്കുകയും ചെയ്യും.
    അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും;
    അവിടുന്ന് അവനെ ശത്രുക്കൾക്ക്
                                   വിട്ടുകൊടുക്കയില്ല.
3. കർത്താവ് അവനു രോഗശയ്യയിൽ
                                   ആശ്വാസം പകരും;
    അവിടുന്ന് അവനു രോഗശാന്തി നൽകും.
4. ഞാൻ പറഞ്ഞു; കർത്താവേ, എന്നോടു
             കൃപ തോന്നേണമേ,
    എന്നെ സുഖപ്പെടുത്തണമേ!
    ഞാൻ അങ്ങേയ്ക്കെതിരായി പാപം
               ചെയ്തുപോയി.
5. എന്റെ ശത്രുക്കൾ എന്നെക്കുറിച്ച്
                        ദുഷ്ടതയോടെ പറയുന്നു;
     അവൻ എപ്പോൾ മരിക്കും? അവന്റെ
                     നാമം എപ്പോൾ ഇല്ലാതാകും?
6. എന്നെക്കാണാൻ വരുന്നവൻ
                    പൊള്ളവാക്കുകൾ പറയുന്നു;
     എന്നാൽ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;
     അവർ പുറത്തിറങ്ങി അതു 

                                പറഞ്ഞുപരത്തുന്നു.
7. എന്നെ വെറുക്കുന്നവർ ഒന്നുചേർന്ന്
                  എന്നെക്കുറിച്ച് പിറുപിറുക്കുന്നു;
    അവർ എന്നെ അങ്ങേയറ്റം ദ്രോഹിക്കാൻ
                          വട്ടംകൂട്ടുന്നു.
8. മാരകമായ വ്യാധി അവനെ
                       പിടികൂടിയിരിക്കുന്നു;
    അവൻ ഇനി എഴുന്നേൽക്കുകയില്ല
                            എന്നവർ പറയുന്നു.

  9. ഞാൻ വിശ്വസിച്ചവനും എന്റെ
          ഭക്ഷണത്തിൽ പങ്കുചേർന്നവനുമായ
    എന്റെ പ്രാണസ്നേഹിതൻ പോലും
                                എനിക്കെതിരായി.
    കുതികാലുയർത്തിയിരിക്കുന്നു.
10. കർത്താവേ, എന്നോടു കൃപ തോന്നേണമേ!
     എന്നെ എഴുന്നേൽപ്പിക്കണമേ!
     ഞാൻ അവരോടു പകരം ചോദിക്കട്ടെ!
11. എന്റെ ശത്രു എന്റെമേൽ വിജയം നേടിയില്ല;
      അതിനാൽ അവിടുന്ന് എന്നിൽ
           പ്രസാദിച്ചിരിക്കുന്നു എന്നു ഞാനറിയുന്നു.
12. എന്നാൽ എന്റെ നിഷ്ക്കളങ്കത നിമിത്തം
      അവിടുന്ന് എന്റെ താങ്ങുകയും
      എന്നേക്കുമായി അങ്ങയുടെ സന്നിധിയിൽ
             ഉറപ്പിച്ചു നിർത്തുകയും ചെയ്തു.
13. ഇസ്രായേലിന്റെ ദൈവമായ കർത്താവ്
               എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ!
           ആമേൻ, ആമേൻ.

2 അഭിപ്രായങ്ങൾ: