2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

സുഭാഷിതങ്ങൾ - 11

കള്ളത്രാസ് കർത്താവ് വെറുക്കുന്നു;
ന്യായമായ തൂക്കം അവിടുത്തെ
                        സന്തോഷിപ്പിക്കുന്നു.
 അഹങ്കാരത്തിന്റെ പിന്നാലെ
                             അപമാനമുണ്ട്;
വിനയമുള്ളവരോടു കൂടെ ജ്ഞാനവും.
സത്യസന്ധരുടെ വിശ്വസ്തത
                അവർക്കു വഴികാട്ടുന്നു;
വഞ്ചകരുടെ വക്രത 

           അവരെ നശിപ്പിക്കുന്നു.
ക്രോധത്തിന്റെ ദിനത്തിൽ
        സമ്പത്തു പ്രയോജനപ്പെടുകയില്ല.
നീതി മരണത്തിൽ നിന്നു 

                       മോചിപ്പിക്കുന്നു;
നിഷ്ക്കളങ്കന്റെ നീതി അവനെ
                 നേർവഴിക്കു നടത്തുന്നു;
ദുഷ്ടൻ തന്റെ ദുഷ്ടത നിമിത്തം 

                                 നിപതിക്കുന്നു.
സത്യസന്ധരുടെ നീതി അവരെ
                                  മോചിപ്പിക്കുന്നു;
ദുഷ്ടരെ അവരുടെ അത്യാഗ്രഹം
                              അടിമകളാക്കുന്നു.
ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ നശിക്കും;
അധർമ്മിയുടെ പ്രതീക്ഷ
                    വ്യർത്ഥമായിത്തീരും.
നീതിമാൻ ദുരിതത്തിൽ നിന്ന്
                   മോചിപ്പിക്കപ്പെടുന്നു;
ദുഷ്ടൻ അതിൽ കുടുങ്ങുകയും ചെയ്യുന്നു.


(സുഭാഷിതങ്ങൾ - 11:1- 8)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ