2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

നീതിമാനും ദുഷ്ടനും

സങ്കീർത്തനം 37

1. ദുഷ്ടനെക്കണ്ട് നീ അസ്വസ്ഥനാകേണ്ട;
    ദുഷ്ക്കർമ്മികളോട്
                     അസൂയപ്പെടുകയും വേണ്ട.
2.       അവർ പുല്ലുപോലെ പെട്ടെന്ന്
                                 ഉണങ്ങിപ്പോകും;
          സസ്യം പോലെ വാടുകയും ചെയ്യും.
3. ദൈവത്തിൽ വിശ്വാസമർപ്പിച്ച്
                       നന്മ ചെയ്യുക;
    അപ്പോൾ ഭൂമിയിൽ സുരക്ഷിതനായി
                           വസിക്കാം.
4.        കർത്താവിൽ ആനന്ദിക്കുക;
           അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ
                             സാധിച്ചു തരും.
5. നിന്റെ ജീവിതം കർത്താവിനു
                ഭരമേൽപ്പിക്കുക;
    കർത്താവിൽ വിശ്വാസമർപ്പിക്കുക;
    അവിടുന്ന് നോക്കിക്കൊള്ളും.
6.          അവിടുന്ന്  പ്രകാശം പോലെ
                     നിനക്കു നീതി നടത്തിത്തരും;
             മദ്ധ്യാഹ്നം പോലെ നിന്റെ അവകാശവും.
7. കർത്താവിന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക;
    ക്ഷമാപൂർവ്വം അവിടുത്തെ കാത്തിരിക്കുക;

     ദുഷ്ടമാർഗ്ഗം അവലംബിച്ച്
            അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട്
                   അസ്വസ്ഥനാകേണ്ട.
8.          കോപത്തിൽനിന്ന് അകന്നു നിൽക്കുക;
             ക്രോധം വെടിയുക; പരിഭ്രമിക്കാതിരിക്കുക;
             അത് തിന്മയിലേക്കു മാത്രമേ നയിക്കൂ.
9. ദുഷ്ടർ വിഛേദിക്കപ്പെടും;
    കർത്താവിനെ കാത്തിരിക്കുന്നവർ
           ഭൂമി കൈവശമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ