2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മനുഷ്യന്‍ നിഴല്‍ മാത്രം

 സങ്കീര്‍ത്തനം 39
1. ഞാൻ പറഞ്ഞു: നാവു കൊണ്ടു പാപം
            ചെയ്യാതിരിക്കാൻ ഞാൻ
                        എന്റെ വഴികൾ ശ്രദ്ധിക്കും;
    എന്റെ മുമ്പിൽ ദുഷ്ടർ ഉള്ളിടത്തോളം കാലം
                നാവിനു ഞാൻ കടിഞ്ഞാണിടും.
2.          ഞാൻ മൂകനും നിശ്ശബ്ദനുമായിരുന്നു;
             എന്റെ നിശ്ശബ്ദത നിഷ്ഫലമായി,
             എന്റെ സങ്കടം വർദ്ധിച്ചു കൊണ്ടേയിരുന്നു.
3. എന്റെ ഉള്ളിൽ ഹൃദയം തപിച്ചു;
    ഞാൻ ചിന്തിച്ചപ്പോൾ അതു കത്തിജ്ജ്വലിച്ചു;
    ഞാൻ സംസാരിച്ചു;
4.         കർത്താവേ, അവസാനമെന്തെന്നും
            എന്റെ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും
                        എന്നെ അറിയിക്കണമേ!
            എന്റെ ജീവിതം എത്ര ക്ഷണികമാണെന്ന്
                                  ഞാനറിയട്ടെ!
5. ഇതാ, അവിടുന്ന് എന്റെ ദിവസങ്ങൾ
         ഏതാനും അംഗുലം മാത്രമാക്കിയിരിക്കുന്നു;
   എന്റെ ജീവിതകാലം അങ്ങയുടെ ദൃഷ്ടിയിൽ
               ശൂന്യപ്രായമായിരിക്കുന്നു.
   മനുഷ്യൻ ഒരു നിശ്വാസം മാത്രം!
6.        മനുഷ്യൻ നിഴൽ മാത്രമാണ്;
              അവന്റെ ബദ്ധപ്പാട് വെറുതെയാണ്;
          മനുഷ്യൻ സമ്പാദിച്ചു കൂട്ടുന്നു; ആരനുഭവിക്കുമെന്ന്
                               അവൻ അറിയുന്നില്ല.
7. കർത്താവേ, ഞാൻ  എന്താണു് കാത്തിരിക്കേണ്ടത്?
    എന്റെ പ്രത്യാശ അങ്ങയിലാണല്ലോ.
8        എന്റെ എല്ലാ അതിക്രമങ്ങളിലും നിന്ന് എന്നെ
                              മോചിപ്പിക്കണമേ!
          എന്നെ ഭോഷന്റെ നിന്ദയ്ക്കു പാത്രമാക്കരുതേ!
9. ഞാൻ  ഊമനാണ്; ഞാനെന്റെ വാ തുറക്കുന്നില്ല;
    അവിടുന്നാണല്ലോ ഇതു വരുത്തിയത്.
10.      ഇനിയും എന്നെ പ്രഹരിക്കരുതേ!
           അവിടുത്തെ അടിയേറ്റ് ഞാൻ തളർന്നിരിക്കുന്നു.
11. പാപം നിമിത്തം മനുഷ്യനെ അങ്ങ് ശിക്ഷിക്കുമ്പോൾ,
      അവനു പ്രിയങ്കരമായതിനെയെല്ലാം
            അവിടുന്ന് കീടത്തെപ്പോലെ നശിപ്പിക്കുന്നു.
       മനുഷ്യൻ ഒരു നിശ്വാസം മാത്രം!
12.       കർത്താവേ, എന്റെ പ്രാർത്ഥന
                                      കേൾക്കണമേ!
           എന്റെ നിലവിളി ചെവിക്കൊള്ളണമേ!
           ഞാൻ കണ്ണീരൊഴുക്കുമ്പോൾ അങ്ങ്
                   അടങ്ങിയിരിക്കരുതേ!
           ഞാനങ്ങേയ്ക്ക് അൽപ്പനേരത്തേക്കു മാത്രമുള്ള
                                  അതിഥിയാണ്;
          എന്റെ പിതാക്കന്മാരെപ്പോലെ ഞാനും
                      ഒരു പരദേശിയാണ്.
13. ഞാൻ മറഞ്ഞില്ലാതാകുന്നതിനു മുമ്പ്,
                          സന്തോഷമെന്തെന്നറിയാൻ
      എന്നിൽ നിന്നു ദൃഷ്ടി പിൻവലിക്കണമേ!

1 അഭിപ്രായം: