2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഉന്നതനും കാരുണ്യവാനുമായ ദൈവം

                            സങ്കീർത്തനം 113
1. കർത്താവിനെ സ്തുതിക്കുവിൻ;
    കർത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിൻ!
           കർത്താവിന്റെ  നാമത്തെ സ്തുതിക്കുവിൻ;
2. കർത്താവിന്റെ നാമം ഇന്നുമെന്നേയ്ക്കും
                                          വാഴ്ത്തപ്പെടട്ടെ!
3. ഉദയം മുതൽ അസ്തമയം വരെ കർത്താവിന്റെ
                 നാമം വാഴ്ത്തപ്പെടട്ടെ!
4. കർത്താവ് സകല ജനതകളുടെയും മേൽ
                      വാഴുന്നു;
    അവിടുത്തെ മഹത്വം ആകാശത്തിനു മീതെ
                   ഉയർന്നിരിക്കുന്നു

5. നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി 
          ആരുണ്ട്? അവിടുന്ന് ഉന്നതത്തിൽ
                 ഉപവിഷ്ടനായിരിക്കുന്നു.
6. അവിടുന്ന് കുനിഞ്ഞു് ആകാശത്തെയും
                                   ഭൂമിയെയും നോക്കുന്നു.
7. അവിടുന്ന് ദരിദ്രനെ പൊടിയിൽ നിന്ന് ഉയർത്തുന്നു;
             അഗതിയെ ചാരക്കൂനയിൽ നിന്ന്
                       ഉദ്ധരിക്കുന്നു.
8. അവരെ പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ
          പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു.
9. അവിടുന്ന് വന്ധ്യയ്ക്കു വസതി കൊടുക്കുന്നു;
    മക്കളെ നൽകി അവളെ സന്തുഷ്ടയാക്കുന്നു;
    കർത്താവിനെ സ്തുതിക്കുവിൻ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ