2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

കർത്താവു മാത്രമാണു ദൈവം

       സങ്കീർത്തനം 115                    

       കർത്താവു മാത്രമാണു ദൈവം

1.ഞങ്ങൾക്കല്ല കർത്താവേ, ഞങ്ങൾക്കല്ല;
   അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയുംപ്രതി
          അങ്ങയുടെ നാമത്തിനാണു മഹത്വം
                       നൽകപ്പെടേണ്ടത്.
2. അവരുടെ ദൈവമെവിടെ എന്നു ജനതകൾ
          പറയാൻ ഇടയാക്കുന്നതെന്തിന്?
3. നമ്മുടെ ദൈവം സ്വർഗ്ഗത്തിലാണ്;
    തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
4. അവരുടെ വിഗ്രഹങ്ങൾ സ്വർണ്ണവും
                                            വെള്ളിയുമാണ്;
    മനുഷ്യരുടെ കരവേലകൾ മാത്രം!
5. അവയ്ക്ക് വായുണ്ട്; എന്നാൽ മിണ്ടുന്നില്ല;
    കണ്ണുണ്ട്; എന്നാൽ കാണുന്നില്ല.
6. അവയ്ക്ക് കാതുണ്ട്; എന്നാൽ കേൾക്കുന്നില്ല;
    മൂക്കുണ്ട്; എന്നാൽ മണത്തറിയുന്നില്ല.
7. അവയ്ക്ക് കൈയുണ്ട്; എന്നാൽ സ്പർശിക്കുന്നില്ല;
    കാലുണ്ട്; എന്നാൽ നടക്കുന്നില്ല.
    അവയുടെ കണ്ഠത്തിൽ നിന്ന് 

                                സ്വരം ഉയരുന്നില്ല.
8. അവയെ നിർമ്മിക്കുന്നവർ
                          അവയെപ്പോലെയാണ്;
    അവയിൽ ആശ്രയിക്കുന്നവരും 

                                  അതുപോലെതന്നെ.
9. ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ;
    അവിടുന്നാണ് നിങ്ങളുടെ സഹായവും
                        പരിചയും.
10. അഹറോന്റെ ഭവനമേ, കർത്താവിൽ
                 ശരണം വയ്ക്കുവിൻ;
      അവിടുന്നാണ് നിങ്ങളുടെ സഹായവും
                       പരിചയും.
11. കർത്താവിന്റെ ഭക്തരേ, കർത്താവിൽ
                                             ആശ്രയിക്കുവിൻ;
      അവിടുന്നാണ് നിങ്ങളുടെ സഹായവും
                        പരിചയും.
12. കർത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്;
      അവിടുന്ന് നമ്മെ അനുഗ്രഹിക്കും;
      അവിടുന്ന് ഇസ്രായേൽ ഭവനത്തെ
                ആശീർവദിക്കും; 

      അഹറോന്റെ ഭവനത്തെ
                                   അനുഗ്രഹിക്കും.

13. കർത്താവിന്റെ ഭക്തന്മാരേ, ചെറിയവരേയും
               വലിയവരേയും അവിടുന്ന് അനുഗ്രഹിക്കും.
14. കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!
      നിങ്ങളെയും നിങ്ങളുടെ മക്കളേയും.
15. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ്
            നിങ്ങളെ അനുഗ്രഹിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ