2016, ജൂൺ 10, വെള്ളിയാഴ്‌ച

കർത്താവ് മാത്രമാണ് രക്ഷകൻ

                     സങ്കീർത്തനം 146 

1. കർത്താവിനെ സ്തുതിക്കുവിൻ;
     എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
2. ആയുഷ്കാലമത്രയും  ഞാൻ കർത്താവിനെ 
                       സ്തുതിക്കും;     ജീവിതകാലം                                       മുഴുവൻ ഞാൻ എന്റെ ദൈവത്തിനു 
                                    കീർത്തനം പാടും.
3.രാജാക്കന്മാരിൽ, സഹായിക്കാൻ കഴിവില്ലാത്ത 
              മനുഷ്യപുത്രനിൽ ആശ്രയം വയ്ക്കരുത് .
4.അവൻ മണ്ണിലേക്കു മടങ്ങുന്നു;
   അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു.
5. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ 
     തന്റെ ദൈവമായ കർത്താവിൽ പ്രത്യാശ 
                         വയ്ക്കുന്നവൻ  ഭാഗ്യവാൻ.
6. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും 
               അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
    അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
7. മർദ്ദിതർക്ക് അവിടുന്ന് നീതി 
                                     നടത്തിക്കൊടുക്കുന്നു;
    വിശക്കുന്നവർക്ക് അവിടുന്ന് ആഹാരം 
                                  നൽകുന്നു;
    കർത്താവ്‌ ബന്ധിതരെ മോചിപ്പിക്കുന്നു.
8. കർത്താവ്‌ അന്ധരുടെ കണ്ണു തുറക്കുന്നു;
    അവിടുന്ന് നിലം പറ്റിയവരെ 
                                        എഴുന്നേൽപ്പിക്കുന്നു;
    അവിടുന്ന് നീതിമാന്മാരെ സ്നേഹിക്കുന്നു.
9. കർത്താവ്‌ പരദേശികളെ പാലിക്കുന്നു;
    വിധവകളെയും അനാഥരെയും 
                                                  സംരക്ഷിക്കുന്നു;
    എന്നാൽ, ദുഷ്ടരുടെ വഴി അവിടുന്ന് 
                                          നാശത്തിലെത്തിക്കുന്നു.
10. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ,
      നിന്റെ ദൈവം തലമുറകളോളം വാഴും;
      കർത്താവിനെ സ്തുതിക്കുവിൻ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ