2011, ജൂലൈ 22, വെള്ളിയാഴ്‌ച

സങ്കീർത്തനം 35 - കർത്താവേ നീതി നടത്തിത്തരേണമേ!

1. കർത്താവേ, എന്നിൽ കുറ്റമാരോപിക്കുന്നവരിൽ
           അങ്ങ് കുറ്റം ആരോപിക്കണമേ!
    എന്നോട് പൊരുതുന്നവനോട് അങ്ങ്
                   പൊരുതണമേ!
2.         കവചവും പരിചയും ധരിച്ച് 
                    എന്റെ സഹായത്തിനു വരണമേ.
3. എന്നെ പിന്തുടരുന്നവരെ കുന്തമെടുത്തു
                                                     തടയണമേ!
    ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ പ്രാണനോട്
                     അരുളിച്ചെയ്യണമേ!
4.         എന്റെ ജീവൻ വേട്ടയാടുന്നവരെ ലജ്ജിതരും
                         അപമാനിതരുമാക്കണമേ!
            എനിക്കെതിരെ അനർത്ഥം നിരൂപിക്കുന്നവർ
                            ഭ്രമിച്ചു പിന്തിരിയട്ടെ!
5. അവരെ കർത്താവിന്റെ ദൂതൻ ആട്ടിപ്പായിക്കട്ടെ!
    അവർ കാറ്റിൽപ്പെട്ട പതിരു പോലെയാകട്ടെ!
6.         കർത്താവിന്റെ ദൂതൻ അവരെ 
                               അനുധാവനം ചെയ്യട്ടെ!
            അവരുടെ വഴി അന്ധകാരപൂർണ്ണവും
                                     തെന്നിവീഴുന്നതുമാകട്ടെ!
7. അകാരണമായി അവർ എനിക്കു വലവിരിച്ചു;
    കാരണം കൂടാതെ അവർ എന്നെ വീഴ്ത്താൻ 
                                 കുഴി കുഴിച്ചു.
8.         അപ്രതീക്ഷിതമായി നാശം അവരുടെ മേൽ
                                    പതിക്കട്ടെ;
            തങ്ങൾ വിരിച്ച വലയിൽ അവർ തന്നെ
                                  കുടുങ്ങട്ടെ!
            അവർ അതിൽ വീണു നശിക്കട്ടെ!
9. അപ്പോൾ ഞാൻ കർത്താവിൽ ആനന്ദിക്കും; 
    അവിടുത്തെ രക്ഷയിൽ ആനന്ദിച്ചുല്ലസിക്കും.
10.       കർത്താവേ, എന്റെ അസ്ഥികൾ പ്രഘോഷിക്കും;
            അങ്ങേയ്ക്കു തുല്യനായി ആരുണ്ട്?
            ബലഹീനനെ ശക്തരിൽ നിന്നും ദുർബ്ബലനും 
                ദരിദ്രനുമായവനെ കവർച്ചക്കാരിൽ നിന്നും
                             അങ്ങ് രക്ഷിക്കുന്നു.
11. നീചസാക്ഷികൾ എഴുന്നേൽക്കുന്നു;
      ഞാനറിയാത്ത കാര്യങ്ങൾ അവർ 
                         എന്നോടു ചോദിക്കുന്നു.
12.      നന്മയ്ക്കു പ്രതിഫലമായി അവർ എനിക്ക്
                                 തിന്മ തരുന്നു;
           ഞാൻ നിസ്സഹായനായിരിക്കുന്നു.
13. എന്നാൽ, അവർ രോഗികളായിരുന്നപ്പോൾ
           ഞാൻ ചാക്കുടുത്ത് ഉപവസിച്ച് ആത്മപീഡനമേറ്റു;
      ശിരസ്സു നമിച്ച് ഞാൻ  പ്രാർത്ഥിച്ചു.
14.      സുഹൃത്തിനെയോ സഹോദരനെയോ ഓർത്തു
                   ദുഃഖിക്കുന്നവനെപ്പോലെ ഞാൻ പ്രാർത്ഥിച്ചു;
           അമ്മയെ ഓർത്തു വിലപിക്കുന്നവനെപ്പോലെ
                                   കരഞ്ഞുകൊണ്ട് തലകുനിച്ചു നടന്നു.
15. എന്നാൽ, അവർ എന്റെ വീഴ്ചയിൽ കൂട്ടംകൂടി 
                             ആഹ്ളാദിച്ചു;
      ഞാനറിയാത്ത മുടന്തന്മാർ നിർത്താതെ എന്നെ
                              പരിഹസിച്ചു.
16.       അവർ  എന്നെ ക്രൂരമായി പരിഹസിച്ചു;
            എന്റെ നേരെ പല്ലിറുമ്മി.
17. കർത്താവേ, അങ്ങ് എത്രനാൾ ഇതു
                                         നോക്കിനിൽക്കും?
     അവരുടെ  ആക്രമണങ്ങളിൽ നിന്ന്
                                എന്നെ രക്ഷിക്കണമേ!
     ഈ സിംഹങ്ങളിൽ നിന്ന് എന്റെ ജീവനെ
                                             രക്ഷിക്കണമേ!
18.        അപ്പോൾ ഞാൻ മഹാസഭയിൽ അങ്ങേയ്ക്കു
                                 നന്ദി പ്രകാശിപ്പിക്കും;
            ജനസമൂഹത്തിൽ ഞാനങ്ങയെ സ്തുതിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ