2011, ജൂലൈ 15, വെള്ളിയാഴ്‌ച

സങ്കീർത്തനം - 32 - മാപ്പു ലഭിച്ചവന്റെ ആനന്ദം

1. അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു
              മോചനവും ലഭിച്ചവൻ ഭാഗ്യവാൻ.
2.       കർത്താവ് കുറ്റം ചുമത്താത്തവനും
                  ഹൃദയത്തിൽ വഞ്ചനയില്ലാത്തവനും 
                                ഭാഗ്യവാൻ.
3. ഞാൻ പാപങ്ങൾ ഏറ്റുപറയാതിരുന്നപ്പോൾ
              ദിവസം മുഴുവൻ കരഞ്ഞ്
    എന്റെ ശരീരം ക്ഷയിച്ചുപോയി.
4.        രാവും പകലും അങ്ങയുടെ കരം
                        എന്റെമേൽ പതിച്ചിരുന്നു;
           വേനൽക്കാലത്തെ ചൂടു കൊണ്ടെന്നപോലെ
                  എന്റെ ശക്തി വരണ്ടുപോയി.
5. എന്റെ പാപം അവിടുത്തോട് ഞാൻ 
                                       ഏറ്റുപറഞ്ഞു;
    എന്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല.
    എന്റെ അതിക്രമങ്ങൾ കർത്താവിനോടു 
              ഞാൻ ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു;
    അപ്പോൾ എന്റെ പാപം അവിടുന്നു ക്ഷമിച്ചു.

8.          ഞാൻ നിന്നെ ഉപദേശിക്കാം;


            നീ നടക്കേണ്ട വഴി കാണിച്ചുതരാം;
            ഞാൻ നിന്റെമേൽ ദൃഷ്ടിയുറപ്പിച്ച്
                                     നിന്നെ ഉപദേശിക്കാം.
9. നീ കുതിരയേയും കോവർകഴുതയെയും പോലെ
                           ബുദ്ധിയില്ലാത്തവനാകരുത്;
    കടിഞ്ഞാൺ കൊണ്ട് നിയന്ത്രിച്ചില്ലെങ്കിൽ 
                 അവ നിന്റെ വരുതിയിൽ നിൽക്കുകയില്ല.
10.         ദുഷ്ടർ അനുഭവിക്കേണ്ട വേദനകൾ 
                                       വളരെയാണ്;
              കർത്താവിൽ ആശ്രയിക്കുന്നവനെ 
                   അവിടുത്തെ സ്നേഹം വലയം ചെയ്യും;
11.നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ;
     പരമാർത്ഥഹൃദയരേ, ആഹ്ളാദിച്ച്
                           ആർത്തുവിളിക്കുവിൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ