2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

പരിത്യക്തന്റെ പ്രാർത്ഥന

സങ്കീർത്തനം 142 - പരിത്യക്തന്റെ പ്രാർത്ഥന 

1. ഞാൻ ഉച്ചത്തിൽ കർത്താവിനെ            
                            വിളിച്ചപേക്ഷിക്കുന്നു;
    ശബ്ദമുയർത്തി കർത്താവിനോടു ഞാൻ   
                                    യാചിക്കുന്നു.
2. അവിടുത്തെ സന്നിധിയിൽ എന്റെ  
               ആവലാതികൾ ഞാൻ ചൊരിയുന്നു ;          
     എന്റെ ദുരിതങ്ങൾ അവിടുത്തെ മുൻപിൽ 
                      ഞാൻ നിരത്തുന്നു.
3. ഞാൻ തളരുമ്പോൾ എന്റെ വഴി അങ്ങ് 
                        അറിയുന്നു;
    ഞാൻ നടക്കുന്ന വഴിയിൽ അവർ എനിക്ക് 
                          കെണി വച്ചിരിക്കുന്നു.
4. വലത്തുവശത്തേക്കു നോക്കി ഞാൻ 
                 കാത്തിരിക്കുന്നു;
    എന്നാൽ, ആരും എന്നെ ശ്രദ്ധിക്കുന്നില്ല.
    ഒരു രക്ഷാകേന്ദ്രവും എനിക്ക് 
                              അവശേഷിക്കുന്നില്ല;
    ആരും എന്നെ പരിഗണിക്കുന്നുമില്ല.
5. കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
    അങ്ങാണ് എന്റെ അഭയം;
    ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ 
                 അവകാശം എന്നു ഞാൻ പറഞ്ഞു. 
6. എന്റെ നിലവിളി ശ്രദ്ധിക്കേണമേ;
    എന്തെന്നാൽ, ഞാൻ അങ്ങേയറ്റം 
                        തകർക്കപ്പെട്ടിരിക്കുന്നു;
    പീഡിപ്പിക്കുന്നവരിൽ നിന്ന് എന്നെ 
                        രക്ഷിക്കണമേ!
   അവർ എന്റെ ശക്തിക്കതീതരാണ്.
7. തടവറയിൽ നിന്ന് എന്നെ മോചിപ്പിക്കനണമേ;
    ഞാൻ അങ്ങയുടെ നാമത്തിനു 
                                     നന്ദി പറയട്ടെ;
   നീതിമാന്മാർ എന്റെ ചുറ്റും സമ്മേളിക്കും;
  എന്തെന്നാൽ, അവിടുന്ന് എന്നോടു 
                     ദയ കാണിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ