2012, മാർച്ച് 3, ശനിയാഴ്‌ച

കർത്താവിന്റെ നിയമം

                          സങ്കീർത്തനം  119  

1. അപങ്കിലമായ മാർഗ്ഗത്തിൽ ചരിക്കുന്നവർ,
            കർത്താവിന്റെ നിയമം അനുസരിക്കുന്നവർ
                             ഭാഗ്യവാന്മാർ.
2. അവിടുത്തെ കൽപ്പനകൾ പാലിക്കുന്നവർ,
        പൂർണ്ണ ഹൃദയത്തോടെ അവിടുത്തെ തേടുന്നവർ
                            ഭാഗ്യവാന്മാർ.
3. അവർ തെറ്റു ചെയ്യുന്നില്ല; അവർ അവിടുത്തെ
            മാർഗ്ഗത്തിൽ ചരിക്കുന്നു.
4. അങ്ങയുടെ പ്രമാണങ്ങൾ ശ്രദ്ധാപൂർവം
       പാലിക്കണമെന്ന് അങ്ങു കൽപ്പിച്ചിരിക്കുന്നു.
5. അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഞാൻ
         സ്ഥിരതയുള്ളവനായിരുന്നെങ്കിൽ!
6. അപ്പോൾ അങ്ങയുടെ കൽപ്പനകളിൽ
         ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്ക്
                 ലജ്ജിതനാകേണ്ടി വരികയില്ല.
7. അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങൾ 

        പഠിക്കുമ്പോൾ  ഞാൻ പരമാർത്ഥ 
               ഹൃദയത്തോടെ   അങ്ങയെ പുകഴ്ത്തും.
8. അങ്ങയുടെ ചട്ടങ്ങൾ ഞാൻ അനുസരിക്കും;
                എന്നെ പൂർണ്ണമായി പരിത്യജിക്കരുതേ!
9. യുവാവ് തന്റെ മാർഗ്ഗം എങ്ങനെ
                        നിർമ്മലമായി സൂക്ഷിക്കും?
    അങ്ങയുടെ വചനമനുസരിച്ച്
                                   വ്യാപരിച്ചുകൊണ്ട്.
10. പൂർണ്ണഹൃദയത്തോടെ ഞാനങ്ങയെ തേടുന്നു;
      അങ്ങയുടെ കൽപ്പന വിട്ടുനടക്കാൻ
                              എനിക്കിടയാകാതിരിക്കട്ടെ!
11. അങ്ങേയ്ക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിന്
           ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ
                        സൂക്ഷിച്ചിരിക്കുന്നു.
12. കർത്താവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ!
      അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!

2 അഭിപ്രായങ്ങൾ: