2012, മാർച്ച് 9, വെള്ളിയാഴ്‌ച

സങ്കീർത്തനം 120

        സങ്കീർത്തനം 120  -  വഞ്ചകരിൽ നിന്നു രക്ഷിക്കണമേ
             (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ്   സങ്കീര്‍ത്തനങ്ങള്‍.   സന്തോഷം,   സന്താപം,   വിജയം,   കൃതജ്ഞത, ശത്രുഭയം,  ആദ്ധ്യാത്മിക  വിരസത,  ആശങ്കകള്‍   എന്നിങ്ങനെ  വിവിധ   വികാരങ്ങള്‍   അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ  സങ്കീര്‍ത്തനങ്ങള്‍   ദാവീദിന്റെ   പേരിലാണറിയപ്പെടുന്നത്)

1. എന്റെ കഷ്ടതയിൽ ഞാൻ കർത്താവിനെ
                വിളിച്ചപേക്ഷിക്കുന്നു;
    അവിടുന്ന് എനിക്കുത്തരമരുളും.
2. കർത്താവേ, വ്യാജം പറയുന്ന അധരങ്ങളിൽ
       നിന്നും വഞ്ചന നിറഞ്ഞ നാവിൽ നിന്നും
              എന്നെ രക്ഷിക്കണമേ!
3. വഞ്ചന നിറഞ്ഞ നാവേ, നിനക്ക് എന്തു
       ലഭിക്കും? ഇനിയും എന്തു ശിക്ഷയാണ്
                   നിനക്കു നൽകുക?
4. ധീരയോദ്ധാവിന്റെ മൂർച്ചയുള്ള അസ്ത്രവും
          ചുട്ടുപഴുത്ത കനലും തന്നെ.
5. മേഷെക്കിൽ വസിക്കുന്നതുകൊണ്ടും
    കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും
                   എനിക്കു ദുരിതം!
6. സമാധാനദ്വേഷികളോടുകൂടെയുള്ള വാസം
                എനിക്കു മടുത്തു.
7. ഞാൻ സമാധാനത്തിനു വേണ്ടി വാദിക്കുന്നു;
    എന്നാൽ അവർ യുദ്ധത്തിനൊരുങ്ങുന്നു.

1 അഭിപ്രായം: