2012, ജൂൺ 15, വെള്ളിയാഴ്‌ച

സങ്കീർത്തനം 130


   അഗാധത്തിൽ നിന്ന്

1. കർത്താവേ, അഗാധത്തിൽ  നിന്നു ഞാനങ്ങയെ
                      വിളിച്ചപേക്ഷിക്കുന്നു.
2. കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
    ചെവി ചായിച്ച് എന്റെ യാചനകളുടെ സ്വരം
                          ശ്രവിക്കണമേ!
3. കർത്താവേ, അങ്ങു പാപങ്ങളുടെ കണക്കു വച്ചാൽ
          ആർക്കു നിലനിൽക്കാനാവും?
4. എന്നാൽ അങ്ങ് പാപം പൊറുക്കുന്നവനാണ്;
    അതുകൊണ്ട് ഞങ്ങൾ അങ്ങയുടെ മുമ്പിൽ
                                ഭയഭക്തികളോടെ നിൽക്കുന്നു.
5. ഞാൻ കാത്തിരിക്കുന്നു; എന്റെ ആത്മാവ് 
                              കർത്താവിനെ കാത്തിരിക്കുന്നു.
    അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ
                                     പ്രത്യാശയർപ്പിക്കുന്നു.
6. പ്രഭാതത്തിനു വേണ്ടി കാത്തിരിക്കുന്ന 
            കാവൽക്കാരേക്കാൾ ആകാംക്ഷയോടെ
                       ഞാൻ കർത്താവിനെ  കാത്തിരിക്കുന്നു.
7.  പ്രഭാതത്തിനു വേണ്ടി കാത്തിരിക്കുന്ന 
           കാവൽക്കാരേക്കാൾ  ആകാംക്ഷയോടെ 
             ഇസ്രായേൽ കർത്താവിനെ  കാത്തിരിക്കട്ടെ!
     എന്തെന്നാൽ കർത്താവു കാരുണ്യവാനാണ്.
     അവിടുന്ന് ഉദാരമായി രക്ഷ നൽകുന്നു.
8. ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽ നിന്ന്
                അവിടുന്ന്  മോചിപ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ