2011, ജൂൺ 26, ഞായറാഴ്‌ച

സങ്കീര്‍ത്തനം 29 - കര്‍ത്താവിന്റെ ശക്തമായ സ്വരം






1.  സ്വര്‍ഗ്ഗവാസികളെ, 
           കര്‍ത്താവിനെ സ്തുതിക്കുവിന്‍;
     മഹത്വവും ശക്തിയും അവിടുത്തെതെന്നു
                               പ്രഘോഷിക്കുവിന്‍.
2.        കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ 
                          നാമത്തെ സ്തുതിക്കുവിന്‍;
           വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ്
                  അവിടുത്തെ ആരാധിക്കുവിന്‍.
3. കര്‍ത്താവിന്റെ സ്വരം ജലരാശിക്ക് മീതെ 
                                       മുഴങ്ങുന്നു;
    ജലസഞ്ചയങ്ങള്‍ക്കു മീതെ മഹത്വത്തിന്റെ 
           ദൈവം ഇടിനാദം മുഴക്കുന്നു.
4.       കര്‍ത്താവിന്റെ സ്വരം ശക്തി 
                                      നിറഞ്ഞതാണ്‌;
          അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
5. കര്‍ത്താവിന്റെ സ്വരം 
                ദേവതാരുക്കളെ തകര്‍ക്കുന്നു;
    കര്‍ത്താവ്‌ ലെബനോനിലെ 
                  ദേവതാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു.
6.      അവിടുന്ന് ലെബനോനെ 
              കാളക്കുട്ടിയെപ്പോലെ  തുള്ളിക്കുന്നു; 
         സീറിയോനെ കാട്ടുപോത്തിനെപ്പോലെയും. 
7. കര്‍ത്താവിന്റെ സ്വരം  
                അഗ്നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
8.    കര്‍ത്താവിന്റെ സ്വരം മരുഭൂമിയെ 
                                     വിറകൊള്ളിക്കുന്നു;
       കര്‍ത്താവ്‌ കാദെഷ് മരുഭൂമിയെ 
                                                 നടുക്കുന്നു.
9. കര്‍ത്താവിന്റെ സ്വരം ഓക്ക്മരങ്ങളെ 
                                        ചുഴറ്റുന്നു;
   അത് വനങ്ങളെ വൃക്ഷരഹിതമാക്കുന്നു;
   അവിടുത്തെ ആലയത്തില്‍ മഹത്വം 
             എന്നെല്ലാവരും പ്രഘോഷിക്കുന്നു. 
10.    കര്‍ത്താവ്‌ ജലസഞ്ചയത്തിനു മേല്‍ 
                   സിംഹാസനസ്ഥനായിരിക്കുന്നു; 
         അവിടുന്ന് എന്നേക്കും രാജാവായി 
                        സിംഹാസനത്തില്‍ വാഴുന്നു.
11. കര്‍ത്താവ്‌ തന്റെ ജനത്തിനു ശക്തി 
                       പ്രദാനം ചെയ്യട്ടെ !
      അവിടുന്ന് തന്റെ ജനത്തെ 
            സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ