2011, ഏപ്രിൽ 17, ഞായറാഴ്‌ച

സങ്കീർത്തനം 26 - നിഷ്ക്കളങ്കന്റെ പ്രാർത്ഥന


1. കർത്താവേ, എനിക്കു ന്യായം 
                      സ്ഥാപിച്ചുതരേണമേ!
    എന്തെന്നാൽ ഞാൻ നിഷ്ക്കളങ്കനായി ജീവിച്ചു;
    ചാഞ്ചല്യമില്ലാതെ  ഞാൻ കർത്താവിൽ 
                                            ആശ്രയിച്ചു.
2.      കർത്താവേ, എന്നെ പരിശോധിക്കുകയും
                                പരീക്ഷിക്കുകയും ചെയ്യുക;
        എന്റെ ഹൃദയവും മനസ്സും
                                 ഉരച്ചുനോക്കുക.
3. അങ്ങയുടെ കാരുണ്യം എന്റെ കൺമുമ്പിലുണ്ട്;
    അങ്ങയുടെ സത്യത്തിൽ ഞാൻ വ്യാപരിച്ചു.
4.      കപടഹൃദയരോടു ഞാൻ സഹവസിച്ചിട്ടില്ല;
         വഞ്ചകരോടു ഞാൻ കൂട്ടുകൂടിയിട്ടില്ല.
5. ദുഷ്ക്കർമ്മികളുടെ സമ്പർക്കം
                         ഞാൻ  വെറുക്കുന്നു;
   നീചന്മാരോടുകൂടി ഞാൻ  ഇരിക്കുകയില്ല.
6.     കർത്താവേ, നിഷ്ക്കളങ്കതയിൽ ഞാൻ 
                               എന്റെ കൈ കഴുകുന്നു;
        ഞാൻ  അങ്ങയുടെ  ബലിപീഠത്തിനു
                               പ്രദക്ഷിണം വയ്ക്കുന്നു.
7. ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്തോത്രം
                                      ആലപിക്കുന്നു;
   അവിടുത്തെ അത്ഭുതകരമായ സകല
        പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കുന്നു.
8.     കർത്താവേ, അങ്ങു വസിക്കുന്ന ആലയവും
        അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും
                              എനിക്കു പ്രിയങ്കരമാണ്.
9. പാപികളോടുകൂടെ എന്റെ ജീവനെ 
                              തൂത്തെറിയരുതേ!
    രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും.
10.     അവരുടെ കൈകളിൽ കുതന്ത്രങ്ങളാണ്;
         അവരുടെ വലതുകൈ കോഴ കൊണ്ട്
                                        നിറഞ്ഞിരിക്കുന്നു.
11. ഞാനോ നിഷ്ക്കളങ്കതയിൽ വ്യാപരിക്കുന്നു;
     എന്നെ രക്ഷിക്കുകയും എന്നോടു കരുണ
                       കാണിക്കുകയും ചെയ്യണമേ!
12. നിരപ്പായ ഭൂമിയിൽ ഞാൻ നിലയുറപ്പിച്ചിരിക്കുന്നു;
     മഹാസഭയിൽ ഞാൻ കർത്താവിനെ വാഴ്ത്തും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ